ഒരു കുഞ്ഞു പിറക്കുമ്പോൾ ഒരു അമ്മയും അച്ഛനും പിറക്കുന്നു എന്നാണു പറയാറ്. എന്നാൽ, തങ്ങളുടെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ വളരുന്നില്ലെന്നോ വളർച്ചയിൽ വെല്ലുവിളി നേരിടുന്നെന്നോ അറിയുന്നതോടെ ഈ അച്ഛനമ്മമാരുടെ ജീവിതം താളംതെറ്റും. സങ്കീർണമായ അവസ്ഥയിലൂടെയാണു പിന്നീടവർ കടന്നുപോകുന്നത്. ചിലർ സമൂഹത്തിൽ നിന്നു സ്വയം ഒളിച്ചോടും. പൊതുസമൂഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അവർ സ്വയം ഒതുങ്ങിക്കൂടും. എന്നാൽ ഇവിടെ എല്ലാം നേരെ തിരിച്ചാണ്. കുഞ്ഞിന്റെ ആദ്യ നോട്ടങ്ങളും ചലനങ്ങളും ഒക്കെ പ്രതീക്ഷിച്ച നിലയില്‍ ആകുന്നില്ല എന്ന് ക്രോയ്‌ഡോണിലെ ആനന്ദകുമാറും ഭാര്യ സ്മിതയും തിരിച്ചറിയുന്നത് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആദ്യകണ്മണിയുടെ കളിചിരികളില്‍ ആസ്വദിച്ചു ജീവിതത്തില്‍ ആഹ്ലാദത്തിന്റെ മഴവില്ല് വിരിയേണ്ട യുവ ദമ്പതികള്‍ക്കിടയില്‍ ആശങ്കകളുടെ കാര്‍മേഘങ്ങളാണ് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം ഉയര്‍ന്നു കൂടിയത്.
7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വയസ് തികയാത്ത കൈക്കുഞ്ഞുമായാണ് സോഷ്യല്‍ വര്‍ക്കാറായ ആനന്ദ് കുമാറും അധ്യാപികയായ സ്മിത കുമാറും യുകെയിലേക്ക് എത്തുന്നത്. മറ്റു മലയാളികളെ പോലെ തന്നെ മനസ് നിറയെ സ്വപ്നങ്ങള്‍ യുകെ ജീവിതം തളിരിടുന്നതും നിറപ്പകിട്ടാര്‍ന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങള്‍ക്കും ഒക്കെയായി സുന്ദരമായ ഒരു ഭാവി ജീവിതം. എന്നാല്‍ മനുഷ്യന്‍ സ്വപ്നം കാണുന്നതും വിധി കാത്തു വയ്ക്കുന്നതുമായ ജീവിതം എല്ലായ്‌പ്പോഴും ഒന്നാകണമെന്നില്ല. അസാധാരണമായ പ്രതിസന്ധികളും തിരിച്ചടികളുമാണ് പലപ്പോഴും മനുഷ്യ ജീവിതത്തില്‍ കാത്തിരിക്കുക. സ്പെഷ്യല്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയ ധ്രുവ് കായിക ഇനങ്ങളില്‍ അസാധാരണ അര്‍പ്പണ ബോധത്തോടെ മനസ് അര്‍പ്പിക്കാന്‍ തുടങ്ങിയതോടെ ആനന്ദും അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഒപ്പം കൂടി. സൈക്കിളിംഗ്, ബാഡ്മിന്റണ്‍, ഗോള്‍ഫ്, നീന്തല്‍ എന്നിവയില്‍ എല്ലാം ധ്രുവ് അസാധാരണ മികവോടെ പങ്കെടുത്തു തുടങ്ങി. വളരെ വേഗത്തില്‍ ദേശീയ മത്സരങ്ങളില്‍ വരെ പങ്കെടുക്കും വിധം ധ്രുവ് നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങി. ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത വിധമായിരുന്നു ധ്രുവിന്റെ പിന്നീടുള്ള നാളുകള്‍. മാനസികവും ശാരീരികവും ആയ വെല്ലുവിളികളെ ഒക്കെ ഒരു യോദ്ധാവിനെ പോലെ അവന്‍ കീഴടക്കി കൊണ്ടിരുന്നു. ആ യാത്രയാണ് ഇപ്പോള്‍ സ്പെഷ്യല്‍ ഒളിമ്പിക്‌സിലെ ദേശീയ ടീമിലെ അംഗത്വവും മെഡല്‍ നേട്ടങ്ങളും വരെ എത്തി നില്‍ക്കുന്നത്.
അസാധാരണമായ കഠിന അധ്വാനവും ഇച്ഛാശക്തിയും പ്രകടിപിക്കുന്ന യുവജനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം. 2022 ൽ
ആദ്യ ദേശീയ സൈക്കിളിംഗ് വെങ്കല മെഡല്‍ നേട്ടം, ലണ്ടന്‍ മാരത്തണില്‍ അറുപതു മൈല്‍ ദൂരം സൈക്കിളിംഗില്‍ താണ്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ബെംഷം മാനേര്‍ സ്‌കൂള്‍ ചാരിറ്റിക്ക് വേണ്ടി 2000 പൗണ്ട് കണ്ടെത്തി, സ്പെഷ്യല്‍ ഒളിമ്പിക് ചാരിറ്റിക്ക് വേണ്ടി 500 പൗണ്ട് സമാഹരണം. മൂന്നാം ദേശീയ സൈക്കിളിംഗ് രണ്ടു വെള്ളി മെഡലുകള്‍, സ്പെഷ്യല്‍ ഒളിമ്പിക് 2024 ബാഡ്മിന്റണില്‍ രണ്ടു സ്വര്‍ണം. ഗോള്‍ഫില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗം, സ്പെയിനില്‍ 102 കിലോമീറ്റര്‍ താണ്ടിയ മൗണ്ടൈന്‍ സൈക്കിളിംഗ്. 3284 അടി ഉയരത്തിലേക്ക് നിര്‍ത്താതെ സൈക്കിള്‍ ചവിട്ടിക്കയട്ടിയ വ്യക്തി തുടങ്ങി നിരവധി നേട്ടങ്ങളാണ് വെല്ലിവിളികളെ അതിജീവിച്ചു ബ്രിട്ടന്റെ തന്നെ അഭിമാനമായി മാറിയിരിക്കുന്ന ധ്രുവ്.