Tuesday, June 17, 2025
Home Blog Page 7

എൽഎസ്കെ പ്രീമിയർ കപ്പ് 2025 ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 15ന്

ബർമിങ്ങാം: എൽഎസ്കെ പ്രീമിയർ കപ്പ് 2025ന് ജൂൺ 15ന് ആരംഭിക്കും. ഇത്തവണ 16 ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജൂൺ 15, 29 തീയതികളിൽ വിരാളിലെ കാൽഡി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂലൈ ആറിന് സെന്റ് ഹെലെൻസിലെ പ്രെസ്‌കോട്ട് ആൻഡ് ഒഡിസ്സി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് അരങ്ങേറുക. 2024ലെ ചാംപ്യൻമാരായ ഡാർക്ക് നൈറ്റ്സ്, മുൻ ചാംപ്യൻമാരായ എൽഎസ്കെ സൂപ്പർ കിങ്സ്, കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ മെഴ്‌സി സ്‌ട്രൈക്കേഴ്‌സ്, 2023 ലെ റണ്ണറപ്പുകളായ നൈറ്റ് മാഞ്ചസ്റ്റർ തുടങ്ങിയ പ്രമുഖ ടീമുകൾ ഇത്തവണ വൈറ്റ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കും.

ടൂർണമെന്റിലെ വിജയികൾക്ക് 1001 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 501 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് പ്ലേയർ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റ്‌സ്മാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകും. ടൂർണമെന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കൺവീനർ സജി ജോൺ (07771616407), കോഓർഡിനേറ്റർമാരായ ബിബിൻ യോഹന്നാൻ (07476698789), ജയ്മോൻ ജെയ്സൺ (07768497472) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ആധുനിക ഇംഗ്ലണ്ടും ഇന്നത്തെ കേംബ്രിജ് സിറ്റിയും കുടിയേറ്റക്കാരുടെ സംഭാവന ; കേംബ്രിഡ്‌ജ് മേയർ ബൈജു തിട്ടാല പദവിയൊഴിഞ്ഞു

കേരളത്തിൽ നിന്നുള്ള ബൈജു തിട്ടാല എന്ന സാധാരണക്കാരനായ കുടിയേറ്റക്കാരൻ, ബ്രിട്ടന്റെ പൗരാണിക അക്ഷരനഗരിയായ കേംബ്രിഡ്ജിന്റെ നഗരപിതാവായി മാറിയ കഥ. ഒടുവിൽ കാലാവധി പൂർത്തിയാക്കി മേയർ പദവി ഒഴിയുമ്പോൾ, ബൈജു നടത്തിയ വിടവാങ്ങൽ പ്രസംഗവും ഇപ്പോൾ കുടിയേറ്റക്കാർക്കും തദ്ദേശീയർക്കും ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. യുകെയിലെ തദ്ദേശീയർക്കൊപ്പം ചേർന്നു നിന്ന് കുടിയേറ്റക്കാരുടെ പങ്കാളിത്തത്തോടെ പടുത്തുയർത്തിയതാണ് ആധുനിക ഇംഗ്ലണ്ടും ഇന്നത്തെ കേംബ്രിജ് സിറ്റിയും ഇവിടുത്തെ സമൂഹവുമെന്ന് ബൈജു തിട്ടാല കൗൺസിൽ ഹാളിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ഇന്ന് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ബ്രിട്ടിഷ് സർക്കാർ ശ്രമിക്കുമ്പോൾ കുടിയേറ്റക്കാരുടെ സംഭാവനകൾ മറന്നുപോകരുതെന്നും ബൈജു തിട്ടാല ഓർമിപ്പിച്ചു. കേംബ്രിജ് മേയർ പദവി വരെ തനിക്ക് എത്താൻ കഴിഞ്ഞതും അതിന്റെ ഭാഗമായായാണെന്നും ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും ബൈജു തിട്ടാല കൂട്ടിച്ചേർത്തു.കുടിയേറ്റക്കാർ ക്രിമിനലുകളാണെന്ന യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ചപ്പാടിന് ഇനിയും കൂടുതൽ മാറ്റം വരേണ്ടതുണ്ട്. കേംബ്രിജിലെ കുറ്റവാളികളിൽ കുടിയേറ്റക്കാർ വളരെ കുറവാണെന്ന കാര്യം യുകെയിലെ ക്രിമിനൽ സോളിസിറ്റർ എന്ന നിലയിലും നേരിട്ടറിയാം. നഴ്‌സായ ഭാര്യ ജോലിചെയ്യുന്ന കേംബ്രിജ് യൂണിവേഴ്‌സിറ്റി ആശുപത്രിയിയിൽ 90 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ ഒത്തൊരുമയോടെ ജോലിചെയ്യുന്നുണ്ട്.

ബ്രിട്ടിഷ് ജനതയുടെ സഹകരണത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂടി പ്രതിഫലനമാണ് ഈ നാടിന്റെ വികസത്തിനായുള്ള കുടിയേറ്റക്കാരുടെ മഹത്തായ സംഭാവനയുടെ അടിത്തറ. ഇത്തരം കാര്യങ്ങൾ കളങ്കപ്പെടാതെ മുന്നോട്ടു കൊണ്ടു പോകുവാൻ സർക്കാരിന് കഴിയണമെന്നും ബൈജു തിട്ടാല തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. വിടവാങ്ങൽ പ്രസംഗത്തിൽ കുടിയേറ്റക്കരെ പിന്തുണയ്ക്കുന്ന ബൈജു തിട്ടാലയുടെ നയത്തെ ചോദ്യം ചെയ്ത് ചില യാഥാസ്ഥിതികരായ തദ്ദേശീയർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതായി റിപ്പോർട്ട് ഉണ്ട്. ബൈജു തിട്ടാലയുടെ വിടവാങ്ങൽ പ്രസംഗം പ്രസിദ്ധീകരിച്ച കേംബ്രിജിലെ പ്രാദേശിക പത്രങ്ങളുടെ വെബ്സൈറ്റിലും മറ്റും നിരവധി തദ്ദേശീയർ കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ മേയർ പദവിയിൽ നിന്നും പടിയിറങ്ങും മുൻപ് കൂടിയേറ്റക്കാർക്ക് അനുകൂലമായി തനിക്ക് പറയാനുള്ളത് എല്ലാം തുറന്നു പറഞ്ഞ ബൈജു തിട്ടാലയെ അഭിനന്ദിക്കുന്നവരും കുറവല്ല.

കോട്ടയം ജില്ലയിലെ ആർപ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല മേയർ പദവിയിൽ ചുമതലയേറ്റത് ഒരു വർഷം മുൻപാണ്. ഡെപ്യൂട്ടി മേയർ ആയിരിക്കെയാണ് ലേബർ പാർട്ടി പ്രതിനിധിയായ ബൈജു തിട്ടാല മേയർ ആയി ചുമതലയേറ്റത്. കേംബ്രിജ് മേയറായിരിക്കെ ബൈജു തിട്ടാലയ്ക്ക് ഇറ്റലി ഓണററി പൗരത്വം നൽകി ആദരിച്ചിരുന്നു. കാസ്റെറല്ലൂസിയോ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ഇറ്റാലിയൻ പൗരത്വം മേയർ സർ പാസ്ക്വേൽ മാർഷെസ് ആണ് ബൈജു തിട്ടലയ്ക്ക് കൈമാറിയത്. ജോലി, വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധത, സാമൂഹിക നീതി നേടിയെടുക്കാനുള്ള അക്ഷീണമായ പോരാട്ടം എന്നിവയ്ക്കായിട്ടാണ് ഓണററി പൗരത്വം നൽകിയത്. കൂടാതെ സമീപകാലത്ത് ബ്രിട്ടനിലെ സിറ്റി കൗൺസിലുകളിൽ മേയറാകുന്ന ഏഴാമത്തെ മലയാളി കൂടിയാണ് ബൈജു തിട്ടാല. ഒരു സാധാരണക്കാരനായി യുകെയിലെത്തി സോളിസിറ്ററും കൗൺസിലറും ഒടുവിൽ മേയറുമായ ബൈജു തിട്ടാലയുടെ പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. ഭാര്യ: ആൻസി തിട്ടാല, മക്കൾ: അന്ന തിട്ടാല, അലൻ തിട്ടാല, അൽഫോൻസ് തിട്ടാല.

യുകെയിൽ പി ആർ നേടുന്നതിന്‍റെ സമയപരിധി നിലവിലെ  നിന്ന് 10 വർഷമായി ഉയർത്താനുള്ള നിർദ്ദേശത്തിനെതിരെ പ്രക്ഷോഭം; 100,000 ഒപ്പിട്ട   നിവേദനം പാർലമെന്റ് ചർച്ചയ്ക്ക്


ബ്രിട്ടനില്‍ സ്ഥിരതാമസത്തിന് അര്‍ഹത ലഭിക്കുന്ന ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നത്തിനുള്ള  യോഗ്യത നേടാനുള്ള കാലയളവ് വര്‍ദ്ധിപ്പിച്ച നടപടിയെ തുടർന്ന് പ്രതിഷേധം.  മെയ് 12ന് ഇറക്കിയ ധവള പത്രത്തിലാണ് യോഗ്യതാ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ അറിയിച്ചത്. കെയർ മേഖലയിലെ ജോലിക്കുള്ള വിസ നിയമങ്ങൾ കർശനമാക്കിയത് പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയാണ്. വിദ്യാർത്ഥി വിസയിൽ എത്തിയവർക്കും കാര്യങ്ങൾ ശുഭകരമല്ല. ഇത്തരത്തിൽ പി ആർ ലഭിക്കുന്നതിനുള്ള കാലാവധി 5 വർഷത്തിൽ നിന്ന് പത്ത് വർഷമാക്കിയത് നിരവധി മലയാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, യുകെയിൽ കുടിയേറി ജോലി ചെയ്യുന്ന സ്കിൽഡ് വർക്കർ വിസാധാരികളുടെ ഭാവിയെ ബാധിച്ചേക്കാവുന്ന നിയമത്തിനെതിരെ   100,000 ഒപ്പുകൾ ശേഖരിച്ചു   ഈ വിഷയത്തെക്കുറിച്ച് പാർലമെന്റിൽ ചര്‍ച്ചയ്ക്ക് വിധേയമാക്കാൻ തയ്യാറെടുക്കുകയാണ്. നിലവിലുള്ള സ്‌കിൽഡ് വർക്കർ  വിസാ ഹോൾഡർമാർക്കുള്ള  ഐഎൽആർ  5 വർഷം എന്നുള്ളത്  നിലനിർത്തുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള  ഈ പെറ്റിഷനിൽ ഇതിനോടകം 46,000ലധികം ആളുകൾ ഒപ്പിട്ടിട്ടുണ്ട്, ഒപ്പം ഈ സംഖ്യ പ്രതിദിനം വർധിച്ചുകൊണ്ടിരിക്കുന്നു. 100,000 ഒപ്പുകൾ ലഭിക്കുന്നതോടെ, ഈ നിവേദനം പാർലമെന്റിൽ ചർച്ചയ്ക്കായി പരിഗണിക്കും.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാർ ധവളപത്രം പുറത്തിറക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിഫോം യുകെ ഉയര്‍ത്തിയ വെല്ലുവിളിക്കു തടയിടുക ലക്ഷ്യമിട്ടാണ് ലേബര്‍ സര്‍ക്കാര്‍ അടിയന്തരമായി കുടിയേറ്റ നിയന്ത്രണ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണു വിലയിരുത്തല്‍.ഐഎല്‍ആര്‍ അനുവാദ കാലാവധി പത്തു വര്‍ഷമാക്കുന്നതോടെ കുറെ പേരെങ്കിലും രാജ്യം വിട്ടു പോകുന്നതിനും വിദേശത്തു നിന്നു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും സാധിക്കും എന്ന സാധ്യത ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നയമാറ്റം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയമാറ്റം കുടിയേറ്റക്കാരിലുണ്ടാക്കുന്ന പ്രതികരണം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുക എന്നു കൂടി സര്‍ക്കാര്‍ ധവള പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

https://petition.parliament.uk/petitions/727360

മസ്കിന്റെ വലംകൈ? ശമ്ബളം 1200 കോടി:  ആരാണ് വൈഭവ് തനേജ?

വൈഭവ് തനേജ, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്ത്യൻ ടെക് ലോകം ചർച്ച ചെയ്യുന്ന പേരുകളില്‍ ഒന്നാണിത്. 2023 മുതല്‍ ടെസ്ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായ ഈ ഇന്ത്യക്കാരൻ കഴിഞ്ഞ വർഷം വാങ്ങിയ ശമ്ബളം 139.5 മില്യണ്‍ യുഎസ് ഡോളറാണ്.

അതായത് 1200 കോടിയോളം ഇന്ത്യൻ രൂപ. 2024ല്‍ ഗൂഗിള്‍ സുന്ദർ പിച്ചൈക്ക് ലഭിച്ച ശമ്ബളം 91 കോടി. മൈക്രോസോഫ്റ്റ് സത്യ നദല്ലയ്ക്ക് നല്‍കിയത് 675 കോടി. ഈ തുകയേക്കാള്‍ എത്രയോവലുതാണ് 49കാരൻ വൈഭവ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ ടെക് ലോകത്ത് ആരാണ് വൈഭവ്? എന്താണ് വൈഭവിന്റെ ജോലി എന്നൊക്കെയുള്ള ചർച്ചകളാണ് നടക്കുന്നത്.

ആരാണ് വൈഭവ് തനേജ?
ഇന്ത്യയില്‍ ജനിച്ച വൈഭവ് 2017ല്‍ ആണ് ടെസ്ലയില്‍ എത്തുന്നത്. ഡല്‍ഹി സർവ്വകലാശാലയില്‍ നിന്ന് 1999ല്‍ ആണ് വൈഭവ് ബിരുദം പൂർത്തിയാക്കുന്നത്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ നിന്ന് ചാർട്ടേഡ് അക്കൗണ്ടൻസിയും 2006ല്‍ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും പൂർത്തിയാക്കി. 2016 ല്‍ ടെസ്ല ഏറ്റെടുത്ത സോളാർസിറ്റി എന്ന സോളാർ എനർജി കമ്ബനിയില്‍ നിന്നുമാണ് 2017 ല്‍ വൈഭവ് ടെസ്ലയില്‍ ചേർന്നത്. അവിടെ അദ്ദേഹം ആദ്യം വൈസ് പ്രസിഡന്റായും പിന്നീട് കോർപ്പറേറ്റ് കണ്‍ട്രോളറായും സേവനമനുഷ്ഠിക്കുകയും രണ്ട് കമ്ബനികളുടെയും അക്കൗണ്ടിംഗ് ടീമുകള്‍ക്ക് നേതൃത്വം നല്‍കുകയുമായിരുന്നു.

സോളാർ സിറ്റിയില്‍ ചേരുന്നതിന് മുമ്ബ്, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സില്‍ 17 വർഷത്തെ സേവനപരിചയം വൈഭവിനുണ്ടായിരുന്നു. അവിടെ അഷ്വറൻസ് സീനിയർ മാനേജരായാണ് പ്രവർത്തിച്ചത്. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ് ഇപ്പോള്‍ വൈഭവ്. ഇന്ത്യയില്‍ ടെസ്ലയുടെ വിപുലീകരണത്തിന് നേതൃത്വം നല്‍കുന്നതും വൈഭവ് തന്നെയാണ്. ധനകാര്യം, അക്കൗണ്ടിംഗ്, ബഹുരാഷ്ട്രതലത്തിലെ പ്രവർത്തനങ്ങള്‍ എന്നിവയില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്ബത്തുള്ള തനേജ, ടെസ്ലയുടെ സാമ്ബത്തിക തന്ത്രത്തിലും ആഗോള വളർച്ചയിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.

എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം

സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസമായി എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. എനര്‍ജി റെഗുേലറ്ററായ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്. ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും. മൂന്ന് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. ജൂലൈയില്‍ 1720 പൗണ്ടിലേക്ക് പ്രൈസ് ക്യാപ്പ് താഴുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പ്രൈസ് ക്യാപ്പ് താഴുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ വാര്‍ത്തയാകുമെന്ന് ഓഫ്‌ജെം മാര്‍ക്കറ്റ്‌സ് ഡയറക്ടര്‍ ജനറല്‍ ടിം ജാര്‍വിസ് പറഞ്ഞു.

അന്താരാഷ്ട്ര ഹോള്‍സെയില്‍ ഗ്യാസിന്റെ വില വ്യത്യാസമാണ് ഈ കുറവിന് സഹായിച്ചത്. നിലവിലെ പ്രൈസ് ക്യാപ്പ് 1849 പൗണ്ടിലാണ്. ഇത് ജൂണ്‍ 30ന് അവസാനിക്കും. ഫിക്‌സഡ് റേറ്റ് ഡീലുകളിലേക്ക് സ്വിച്ച് ചെയ്ത് കുടുംബങ്ങള്‍ക്ക് ലാഭം കൂട്ടാന്‍ കഴിയുമെന്ന് എനര്‍ജി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍ ആയി മലയാളി വൈദികന്‍

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും.

ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്.

പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാന്‍ മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാന്‍ എന്‍എച്ച്എസ്

എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ എ&ഇകളില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി. രോഗികളെ ചികിത്സിക്കാനായി മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാനായി എന്‍എച്ച്എസ് പദ്ധതിയിടുന്നത്. കഴിഞ്ഞ വര്‍ഷം മാനസിക ആരോഗ്യ പ്രതിസന്ധി നേരിട്ട് ഏകദേശം 250,000 പേരാണ് എ&ഇകളില്‍ എത്തിയത്. ഇതില്‍ കാല്‍ശതമാനം പേര്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിപ്പും വേണ്ടിവന്നു. പുതിയ മെന്റല്‍ ഹെല്‍ത്ത് എ&ഇകളില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ആത്മഹത്യാ പ്രവണതയും, സൈക്കോസിസും, മാനിയയും പോലുള്ള അവസ്ഥകളും നേരിടുന്ന രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ഈ സ്ഥലത്തേക്ക് രോഗികള്‍ക്ക് നേരിട്ടെത്താന്‍ കഴിയും. കൂടാതെ ജിപിയോ, പോലീസോ റഫര്‍ ചെയ്തും എത്താം. തിരക്കേറിയ ട്രോമാ സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ് എ&ഇകള്‍ തയ്യാറാക്കുന്നത്.

ബ്രിട്ടനിലെ 200 കമ്പനികളിൽ ആഴ്ചയില്‍ നാല് തൊഴില്‍ദിനങ്ങള്‍; പരിഷ്കാരം ശമ്പളം കുറയ്ക്കാതെ

ബ്രിട്ടനിലെ 200 കമ്പനികൾ ആഴ്ചയിൽ നാല് തൊഴിൽദിനങ്ങൾ എന്ന രീതിയിലേക്ക് മാറിയതായി 4 ഡേ വീക്ക് ഫൗണ്ടേഷൻ. ജീവകാരുണ്യം, മാർക്കറ്റിങ്, ടെക്നോളജി, ഐ.ടി., ബിസിനസ് കൺസൾട്ടിങ്, മാനേജ്മെന്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ശമ്പളത്തിൽ കുറവുവരുത്താതെ ആഴ്ചയിൽ അഞ്ച് തൊഴിൽ ദിനങ്ങളെന്നത് നാലായി കുറച്ചത്. ആഴ്ചയിൽ അഞ്ചുദിവസം ഒമ്പതുമുതൽ അഞ്ചുവരെ ജോലിചെയ്യുന്നത് 100 വർഷം മുൻപ് നിലവിൽവന്ന രീതിയാണെന്നും നിലവിലെ സമൂഹത്തിനനുസരിച്ച് അത് മാറണമെന്നും വാദിക്കുന്നവരാണ് 4 ഡേ വീക്ക് ഫൗണ്ടേഷൻ. കോവിഡ് സമയത്ത് നിലവിൽവന്ന വർക്ക് ഫ്രം ഹോം രീതി അവസാനിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് മടങ്ങാൻ വിമുഖത കാട്ടുന്ന യുവതലമുറയെ ആകർഷിക്കാൻ മാറ്റംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു.കമ്പനികളിൽ തുടരാൻ ഈ രീതി അവരെ പ്രേരിപ്പിക്കുന്നെന്നും മനസ്സിലാക്കിയ കമ്പനികൾ നാലുതൊഴിൽദിനം സ്ഥിരമാക്കാൻ തയ്യാറാകുന്നുണ്ട്. ഈ രീതികൊണ്ട് കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

കാഗോസ് ദ്വീപുകൾ ബ്രിട്ടൻ മൊറീഷ്യസിന് കൈമാറി; പ്രതിവർഷം 101 പൗണ്ടിന്റെ ലീസ് ഉടമ്പടി

പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ കാഗോസ് ദ്വീപുകൾ മൊറീഷ്യസിന് വിട്ടു നൽകി ബ്രിട്ടൻ. ദ്വീപിലെ ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത മിലിട്ടറി ബേസായ ഡീഗോ ഗ്രേഷ്യയുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ടാണ് കൈമാറ്റ ഉടമ്പടി. പുതിയ ഉടമ്പടിയോടെ ഇന്ത്യൻ സമുദ്രത്തിലെ അറുപതിലേറെ വരുന്ന കാഗോസ് ദ്വീപുകൾ ബ്രിട്ടന്റെ പരമാധികാരത്തിൽനിന്നും മൊറീഷ്യസിന്റെ ഭാഗമായി മാറും. ദ്വീപുകളുടെ പരമാധികാരം വിട്ടുനൽകുമ്പോഴും ഇന്ത്യക്കും ചൈനയ്ക്കും അടുത്തുള്ള മിലിട്ടറി ബേസ് കാത്തുസൂക്ഷിക്കാൻ ബ്രിട്ടൻ പ്രത്യേകം ശ്രദ്ധിച്ചു. ബ്രിട്ടിഷ് നീവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളും ബോംബർ എയർക്രാഫ്റ്റുകളും ഡീഗോ ഗ്രേഷ്യയിലുണ്ട്. ഇവയെല്ലാം അവിടെത്തന്നെ നിലനിർത്തും വിധമാണ് ഉടമ്പടി. 99 വർഷത്തേക്ക് നിലവിലെ സ്ഥിതി തുടരുന്ന വിധമാണ് ഉടമ്പടി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി ലീസ് കാലാവധി തീരുംവരെ ഓരോ വർഷവും ബ്രിട്ടൻ 101 മില്യൻ പൗണ്ട് മൊറീഷ്യസിന് നൽകും. മൊത്തത്തിൽ 3.4 ബില്യൻ പൗണ്ടിന്റെ ഉടമ്പടിയാണിത്.

മൊറീഷ്യസിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക ഉന്നമനത്തിനും ഉതകുന്ന സാമ്പത്തിക പാക്കേജും ഉടമ്പടിയുടെ ഭാഗമായുണ്ട്. 1968ൽ മൊറീഷ്യസിന് ബ്രട്ടനിൽനിന്നും സ്വാതന്ത്ര്യം ലഭിച്ചനാൾ മുതൽ കാഗോസ് ദ്വീപുകൾകൂടി മൊറീഷ്യസിന് വിട്ടുനൽകണമെന്ന ആവശ്യം നിലിൽക്കുന്നതാണ്. 2019ൽ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റീസ് കാഗോസ് ദ്വീപുകൾ മൊറീഷ്യസിന് അവകാശപ്പെട്ടതാണെന്ന് വിധിച്ചിരുന്നു. 2021ൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയും ഇത് ശരിവച്ചു. ഇതോടെയാണ് തുടർചർച്ചകളിലൂടെ ദ്വീപിന്റെ കൈമാറ്റത്തിന് ബ്രിട്ടൻ തയാറായത്.

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ജൂണ്‍ 24 മുതല്‍ ജൂലയ്‌ 23 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ അണ്ടര്‍-19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക ശക്തിയായത് മുഹമ്മദ് ഇനാന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം   പുറത്തെടുത്തത്‌. 5 ഏകദിനങ്ങളും രണ്ട് ചതുര്‍ ദിന മത്സരങ്ങളുമായാണ് ടൂര്‍ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലെ മുണ്ടൂരിൽ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് മുഹമ്മദ് ഇനാൻ വരുന്നത്. ശ്രീ കേരള വർമ കോളജിലെ വിദ്യാർഥിയാണ് ഇനാൻ. കേരളത്തിന് വേണ്ടി പല പ്രായപരിധിയിലെ ടൂർണമെന്റുകളിൽ ഇനാൻ കളിച്ചിരുന്നു. കൂച്ച് ബെഹാർ ട്രോഫിയിലെ മിന്നും ഫോമാണ് ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ഇനാന് വിളിയെത്തുന്നതിന് സഹായിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്‍റെ നായകന്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ‘വണ്ടര്‍ ബോയ്’ വൈഭവ് സൂര്യവംശിയും ഇത്തവണ ടീമിലിടം പിടിച്ചു.



ടീം അംഗങ്ങള്‍: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവൻഷി, വിഹാന്‍ മല്‍ഹോത്ര, മൌല്യരാജ് സിംഗ് ചൌവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ്, ആര്‍.എസ് അംബരീഷ്, കനിഷ്ക് ഹൌഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, യുദ്ധജിത് ഗുഹ, പ്രണവ് രാഗവേന്ദ്ര, മുഹമ്മദ് ഇനാന്‍, ആദിത്യ റാണ, അന്‍മോള്‍ജീത് സിംഗ്

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...

അയർലൻഡ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം

0
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ...

വിട്ടൊഴിയാത്ത ആകാശ ദുരന്തം; ഇന്ത്യയെ നടുക്കിയ വിമാന അപകടങ്ങൾ

0
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ...