ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ 229. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വാര്‍ത്തകൾ കേൾക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരുവിലും കരിപ്പൂരിലും ഉണ്ടായ വിമാന അപകടങ്ങളുടെ മരവിച്ച ഓര്‍മ്മകളാണ് പ്രവാസികളുടെ മനസ്സിലൂടെ കടന്നു പോകുന്നത്.
2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളൂരു വിമാന അപകടം ഉണ്ടായത്. കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താന്‍ കൊതിച്ച് അന്ന് വിമാനം കയറിയ പലരും പിന്നീടൊരിക്കലും പ്രിയപ്പെട്ടവരെ കാണാനാകാതെ വിടപറഞ്ഞു. 158 പേരാണ് അന്ന് വിമാന ദുരന്തത്തില്‍ മരിച്ചത്. ദുബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം മരണപ്പെട്ടു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ ആ വിമാനത്തിലുണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായാണ് മംഗളൂരു വിമാന അപകടത്തെ കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് മംഗളൂരു വിമാന അപകടത്തിന് 15 വര്‍ഷം തികഞ്ഞത്.

മറ്റൊരു നടുക്കുന്ന വിമാന ദുരന്തമുണ്ടായത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 2020 ഓഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ഐഎഎക്സ്-1344 ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾ ടോപ് റൺവേയിലേയ്ക്ക് ഇറങ്ങിയ വിമാനം റൺവേയുടെ അറ്റത്ത് നിന്ന് താഴ്വരയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വിമാനത്തിന്‍റെ മുൻഭാഗം പിളർന്നു. പൈലറ്റ് ഉൾപ്പെടെ 21 പേർ മരിച്ചു. 190 യാത്രക്കാരിലായി 110ലേറെ പേർക്ക് പരുക്കേറ്റു. രക്ഷപ്പെട്ടത് 169 പേരാണ്. അന്ന് ശക്തമായ മഴ പെയ്യുമ്പോഴായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്.1996 നവംബർ 12ന് വൈകുന്നേരം 6.40ന് ഡൽഹിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഹരിയാനയിലെ ചർഖി ദാദ്രിക്ക് മുകളിൽ സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 ഉം കസാക്കിസ്താൻ എയർലൈൻസിന്റെ ഇല്യൂഷിൻ IL-76 ഉം കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 349 യാത്രക്കാരും മരിച്ചു.

2000 ജൂലൈ 17 ന് 51 പേരുമായി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ അലയൻസ് എയർ ബോയിങ് 737 വിമാനം പട്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. റൺവേയിലേക്ക് അടുക്കുന്നതിനിടെ യാത്രാ വിമാനം പട്നയിലെ ഒരു സർക്കാർ കെട്ടിടത്തിൽ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 51 പേർക്ക് പുറമേ നിലത്തുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചു.
ആഗോള കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിൽ 2020 ഓഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം 190 ആളുകളും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്ത ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു. പൈലറ്റുമാരും 15 യാത്രക്കാരും മരിച്ചു. കൂടാതെ വിമാനത്തിലുണ്ടായിരുന്ന 138 പേർക്ക് പരിക്കേറ്റു.ലാൻഡ് ചെയ്യുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് വിമാനം ഒരു തവണ താഴാൻ നോക്കിയെങ്കിലും മോശം കാലാവസ്ഥ കാരണം അത് വിഫലമായി. രണ്ടാമത്തെ ശ്രമത്തിൽ വിമാനം ലാൻഡ് ചെയ്തെങ്കിലും അത് റൺവേയുടെ അവസാനത്തുവെന്ച്ച് മറിഞ്ഞ് മലയിടുക്കിൽ വീണ് നെടുകെ പിളർന്നു.

2010 മെയ് 22ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരും അതിൽ ഉണ്ടായിരുന്നു. മംഗലാപുരത്തിന്റെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലോക്കലൈസർ ആന്റിനയിൽ ഇടിച്ചു. വിമാനത്താവള വേലി തകർത്ത് ഒരു മലയിടുക്കിലെ കുത്തനെയുള്ള ഭാഗത്തേക്ക് പതിച്ചു. വിമാനം നിലത്ത് ഇടിച്ചപ്പോൾ ഒരു ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പിന്നീട് പറഞ്ഞു. മലയിടുക്കിലേക്ക് പതിക്കവെ വിമാനം രണ്ടായി പിളർന്നു. കത്തുന്ന വിമാനത്തിൽ നിന്ന് ചിലർ ചാടി രക്ഷപ്പെട്ടു.
1962 ജൂലായ് 21 :സിഡ്നിയിൽ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നിൽ തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവി 7 :ജമ്മുകശ്മീരിലെ ബനിഗൽ പാസിൽ ഫോക്കർ ഫ്രണ്ട്ഷിപ്പ് വിമാനം തകർന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്റ് 29:അസമിലെ സിൽചറിൽ വിമാനം തകർന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11:ഇന്ത്യൻ എയർലൈൻസിന്റെ ഫോക്കർ ഫ്രണ്ട് ഷിപ്പ് വിമാനം തകർന്ന വീണ് 18 മരണം
1973 മേയ് 31 :ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം ദില്ലിയിൽ തകർന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹൻ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബർ 12 :ബോംബെയിൽ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ കാരവൽ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ തീപിടിച്ച് തകർന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബർ 19: ജമ്മു കശ്മീരിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് 79 മരണം
1988 ഒക്ടോബർ 19 :മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14 :മുംബൈയിൽ നിന്നുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ബെംഗളൂരുവിൽ തകർന്ന് വീണ് 92 മരണം
1991 മാർച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിൽ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകർന്ന് 28 മരണം
1991 ഓഗസ്റ്റ് 16 :കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകർന്ന് 69 മരണം.
1993 ഏപ്രിൽ 26 : ഔറംഗബാദിൽ ഇന്ത്യൻ എയൻലൈൻസിന്റെ ബോയിങ്, ചികൽത്താന വിമാനത്താവളത്തിനടുത്ത് തകർന്ന് വീണ് 56 മരണം
1998 നവംബർ 30:അലയൻസ് എയറിന്റെ ചെൻയാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വർക്ക്ഷോപ്പിന് മുകളിൽ തകർന്ന് വീണ് 68 മരണം
1996 നവംബർ 12 :ഹരിയാണയിലെ ഝാഗറിയൽ സൗദി എയർവേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയർബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചു.
2000 ജൂലായ് 17 :പട്ന വിമാനത്താവളത്തിനടുത്ത് അലയൻസ് എയറിന്റെ ബോയിങ് വിമാനം തകർന്ന് വീണ് 56 മരണം
2010 മേയ് 22 :ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേർ മരിച്ചു.
2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദിൽ ചെറുവിമാനം തകർന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂർ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂൺ 12:അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക് എയർഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ൽ തകർന്ന് വീണു
ഇന്ത്യയിലെ വ്യോമയാന സുരക്ഷ കഴിഞ്ഞ പത്ത് വര്‍ഷമായി കാര്യമായി മെച്ചപ്പെട്ടു.
വിമാനങ്ങള്‍ പുതിയതായിരിക്കുന്നു, പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് സംവിധാനങ്ങളുടെയും പരിശീലനം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ 2025 ജൂണ്‍ അഹമ്മദാബാദ് അപകടം നമ്മെ ഓര്‍മിപ്പിക്കുന്നു – സുരക്ഷ എന്നത് അവസാനിക്കുന്ന പഠനമല്ല.