സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത അദ്ഭുത സംഭവത്തിന് സാക്ഷിയായവരാണ് ഈ വിമാനവും അതിലെ യാത്രികരും. 1982 ജൂൺ 24ന് ആയിരുന്നു ഈ സംഭവം. മലേഷ്യയിലെ ക്വാലലംപുരിൽ നിന്ന് ഓസ്ട്രേലിയയിലെ പെർത്തിലേക്കുള്ള യാത്രയിലായിരുന്നു ഈ ദീർഘദൂരവിമാനം. ലണ്ടനിൽ നിന്ന് ന്യൂസീലൻഡിലെ ഓക്ലൻഡിലേക്കു പോകുന്ന ഈ വിമാനത്തിന് മുംബൈ, ക്വാലലംപുർ, പെർത്ത്, മെൽബൺ എന്നിവിടങ്ങളിൽ സ്റ്റോപ്പോവർ ഉണ്ടായിരുന്നു. ക്യാപ്റ്റൻ എറിക് മൂഡിയായിരുന്നു പൈലറ്റ്.
പെർത്തിലെത്താൻ ഇനി 5 മണിക്കൂർ യാത്രയുണ്ട്. 37000 അടി പൊക്കത്തിലാണു വിമാനം. കാലാവസ്ഥയൊക്കെ വളരെ ക്ലിയർ. ഇന്തൊനീഷ്യയിലെ ജാവാ ദ്വീപിനു മുകളിലായി സഞ്ചരിക്കുകയാണു വിമാനം. പെട്ടെന്നാണു പ്രതിസന്ധി ഉടലെടുത്തത്. വിമാനത്തിന്റെ ജാലകങ്ങളിലെല്ലാം മിന്നൽ പോലെ പ്രതിഭാസം. സെന്റ് എൽമോസ് ഫയർ എന്ന പ്രതിഭാസമായിരുന്നു അത്.
നിമിഷങ്ങൾക്കുള്ളിൽ എൻജിനുകൾ പ്രവർത്തനരഹിതമാകാൻ തുടങ്ങി. താമസിയാതെ 4 എൻജിനുകളുടെയും പ്രവർത്തനം നിലച്ചു. അപാരമായ പ്രതിസന്ധി. വിമാനത്തിൽ നിന്ന് ജക്കാർത്ത എയർ ട്രാഫിക് കൺട്രോളിലേക്കു സന്ദേശം പോയി. എന്നാൽ ആശയവിനിമയത്തകരാർ മൂലം ജക്കാർത്ത എയർ കൺട്രോളിന് ഒന്നും മനസ്സിലായില്ല. തൊട്ടടുത്തുള്ള ഗരുഡ ഇന്തൊനീഷ്യ വിമാനം സന്ദേശം മനസ്സിലാക്കി അവരെ വിവരം അറിയിച്ചു. തുടർന്ന് പൈലറ്റ് എറിക് മൂഡി, യാത്രക്കാർക്കായി ആ സന്ദേശം നൽകി. പിൽക്കാലത്ത് വ്യോമഗതാഗത മേഖലയിൽ കൾട്ട് പരിവേഷം നേടിയ ഒരു സന്ദേശം…‘ഗുഡ് ഈവനിങ് മാന്യവനിതകളേ, മാന്യൻമാരേ…നമുക്കൊരു ചെറിയ പ്രശ്നമുണ്ട്. വിമാനത്തിന്റെ 4 എൻജിനും നിലച്ചിരിക്കുന്നു. ശരിയാക്കാൻ നമ്മൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, നിങ്ങൾക്ക് അമിതമായ സമ്മർദ്ദമൊന്നുമില്ലെന്നു പ്രതീക്ഷിക്കുന്നു’– ലോകപ്രശസ്തമായ ആ മെസേജ് ആ പ്രതിസന്ധിഘട്ടത്തിലും ക്യാപ്റ്റൻ പുലർത്തിയ മനസ്സാന്നിധ്യത്തിന്റെ അടയാളമായിരുന്നു.
37000 അടിയിൽ നിന്ന് 12000 അടിയിലേക്ക് താമസിയാതെ വിമാനം തെന്നിയിറങ്ങി. 15 മിനിറ്റുകൾ കൊണ്ടായിരുന്നു ഈ താഴേക്കിറക്കം. എല്ലാവരുടെയും ഹൃദയത്തിൽ പെരുമ്പറ മുഴങ്ങിയ നിമിഷങ്ങൾ. എന്നാൽ അപ്പോൾ ഒരു അദ്ഭുതം നടന്നു. പൈലറ്റ് എൻജിനുകൾ റീസ്റ്റാർട്ട് ചെയ്തു. അതു പ്രവർത്തിക്കുന്നുണ്ടായിരുന്നു. താമസിയാതെ വിമാനം ജക്കാർത്തയിലെ വിമാനത്താവളത്തിൽ ഇറക്കി. പൈലറ്റിന്റെയും ജീവനക്കാരുടെയും മനസ്സാന്നിധ്യവും ഭാഗ്യവുമാണ് അന്ന് ആ ജംബോജെറ്റ് വിമാനത്തെ രക്ഷിച്ചത്.
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ ‘മണവാട്ടി’ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്സ് കോംപറ്റീഷന്‍ 2025ല്‍ ‘മണവാട്ടി’ വെങ്കല മെഡല്‍ കരസ്ഥമാക്കി. കൂടാതെ, ഇന്റര്‍നാഷനല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോംപറ്റിഷന്‍ വാര്‍ഷിക പുരസ്കാര വേദിയില്‍ ‘സ്പിരിറ്റ് ബ്രോണ്‍സ് 2025’ പുരസ്കാരവും ‘മണവാട്ടി’ സ്വന്തമാക്കി. കൃത്രിമ നിറങ്ങളോ, കൊഴുപ്പോ, മധുരമോ ചേര്‍ക്കാത്ത ഉന്നത ഗുണമേന്മയുള്ള ഉല്‍പന്നമായതിനാലാണ് ‘മണവാട്ടി’ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിര്‍മിക്കുന്നത്. നിരവധി വിദേശ മദ്യ ബ്രാന്‍ഡുകളെ പിന്തള്ളിയാണ് ഈ ഇന്ത്യന്‍ ഉല്പന്നം ആഗോള അംഗീകാരം നേടിയത്. പ്രിസര്‍വേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേര്‍ക്കാത്തതും സ്വാഭാവിക രുചിയും ഗന്ധവുമാണ് ‘മണവാട്ടി’യെ വിദേശികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയത്.
അന്നജം, കൊഴുപ്പ്, മധുരം എന്നിവയുടെ അഭാവവും ഈ നാടന്‍ വാറ്റിന് ഗുണകരമായി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ വാറ്റിയെടുക്കുന്ന ‘മണവാട്ടി’യില്‍ 44% ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശികമായി ഉപയോഗിക്കുന്ന രീതി തന്നെയാണ് നിര്‍മാണത്തിനായി പിന്തുടരുന്നത്. ലണ്ടനിലെ മുന്‍നിര ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സ്ഥാപനമായ ക്യാംപ്ഡന്‍ ബി. ആര്. ഐ ‘മണവാട്ടി’ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പുരസ്കാര നിര്‍ണ്ണയത്തില്‍ മദ്യത്തിന്റെ രുചി ഒരു പ്രധാന ഘടകമായിരുന്നു. വിദഗ്ധരായ ജഡ്ജിമാര്‍ ഓരോ മദ്യവും രുചിച്ചതിന് ശേഷമാണ് വിധി നിര്‍ണ്ണയിക്കുന്നത്. ഇതിനു പുറമെ മദ്യത്തിന്റെ ഗുണമേന്മ, വില, പാക്കേജിങ്, വിപണന സാധ്യത, വിലയ്ക്ക് ലഭിക്കുന്ന മൂല്യം തുടങ്ങിയ ഘടകങ്ങളും പരിഗണിക്കും. ഇത്തവണത്തെ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. മദ്യ നിര്‍മാണത്തിലെ പരമ്പരാഗത രീതികള്‍ക്ക് ലഭിച്ച ആഗോള അംഗീകാരമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടന്‍ ബാരണ്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ സേവ്യര്‍ പ്രതികരിച്ചു. ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രാന്‍ഡായി ‘മണവാട്ടി’യെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രേ മക്കെന്‍സീ ആന്‍ഡ് പാര്‍ട്ട്ണേഴ്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും ‘മണവാട്ടി’ ലഭ്യമാണ്
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ സംവിധാനത്തിനായി മികച്ച രീതിയില്‍ തുക വകയിരുത്താന്‍ സാധിച്ചു എന്നാണ് ഭരണപക്ഷം അഭിപ്രായപ്പെട്ടത്. എന്നാല്‍ ജീവനക്കാരുടെ ക്ഷാമം ആധുനികവത്കരണം എന്നീ കടമ്പകള്‍ കടക്കാന്‍ അനുവദിച്ച തുക മതിയാകുമോ എന്ന കാര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ ഇടയില്‍ ഭിന്നാഭിപ്രായമുണ്ട്. ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷത്തു നിന്നും ശക്തമായ വിമര്‍ശനം ഉയര്‍ന്നു വരും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയുള്ള ലേബര്‍ സര്‍ക്കാരിന്റെ ബജറ്റിനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് നടത്തിയത് . എന്‍എച്ച്എസ്, സ്കൂള്‍, പോലീസ്, മറ്റ് പൊതു സേവനങ്ങള്‍ എന്നിവയ്ക്കുള്ള നീക്കിയിരുപ്പാണ് പ്രഖ്യാപനത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത് . ഊര്‍ജ്ജം, ഗതാഗത പദ്ധതികള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 113 ബില്യണ്‍ പൗണ്ട് അധികമായി ചെലവഴിച്ചുകൊണ്ട് ബ്രിട്ടന്റെ നവീകരണത്തിനായുള്ള പദ്ധതികള്‍ക്ക് ചാന്‍സലര്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ചിലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനായി 39 ബില്യണ്‍ പൗണ്ട് നീക്കിവെച്ചതാണ് എടുത്തുപറയുന്ന മറ്റൊരു കാര്യം. പ്രതിരോധ ചിലവുകള്‍ക്കും കൂടുതല്‍ പണം വകയിരുത്തുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ ചിലവ് ചുരുക്കുമെന്നും ചാന്‍സലര്‍ പറഞ്ഞു. ആഭ്യന്തരവകുപ്പില്‍ 1.7 ശതമാനം ആണ് ചെലവ് ചുരുക്കല്‍ നടപ്പില്‍ വരുത്തുക. ഫോറിന് ഓഫീസിന് അനുവദിച്ചിട്ടുള്ള ഫണ്ടില്‍ 6.9 ശതമാനം വെട്ടിക്കുറവ് വരുത്തും. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശരിപ്പെടുത്തിയെന്ന വാദം ഉന്നയിക്കുന്ന ചാന്‍സലര്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന് ശേഷം രണ്ടരലക്ഷത്തോളം തൊഴിലുകള്‍ നഷ്ടമായെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 25 ബില്ല്യണ്‍ പൗണ്ടിന്റെ ജോബ് ടാക്സ് ഈടാക്കിയ നടപടി തിരിച്ചടിക്കുമെന്ന അടിസ്ഥാന പാഠം മറന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ചെലവഴിക്കല്‍ പദ്ധതികള്‍ ആരംഭിക്കുന്നതോടെ തൊഴിലാളി വര്‍ഗ്ഗം മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് ചാന്‍സലറുടെ വാദം.എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി ബ്രിട്ടൻ നീങ്ങുകയാണ്.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകവെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാന മന്ത്രി കെയർ സ്റ്റാർമർ, സംഘർഷം ലഘൂകരിക്കാനുള്ള തന്റെ ആഹ്വാനം ആവർത്തിച്ചെങ്കിലും ആയുധ നീക്കത്തെ സാധൂകരിച്ച് സംസാരിച്ചു. ഇസ്രായേൽ ഇറാനെ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് എന്നിവരുൾപ്പെടെ മറ്റ് ലോക നേതാക്കളുമായി താൻ നിരവധി ഫോൺ സംഭാഷണങ്ങൾ നടത്തിയതായും സ്റ്റാർമർ പറഞ്ഞു.
‘ജെറ്റുകൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ ഞങ്ങൾ മാറ്റുകയാണ്. അത് മേഖലയിലെ അടിയന്തര സഹായത്തിനാണ്. യു.കെക്ക് വേണ്ടി ഞാൻ എപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കും’- ഇസ്രായേലിന്റെ സഹായത്തിനെത്തിയ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ താവളങ്ങൾക്കെതിരായ ഇറാൻ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്റ്റാർമർ പറഞ്ഞു. ഇറാനിൽ നിന്നുള്ള പ്രതികാര ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വഴിതിരിച്ചുവിടാൻ ഇസ്രായേലിനെ സഹായിക്കുന്നതിൽ യു.കെക്ക് പങ്കാളിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന്, ‘ഇവ വ്യക്തമായും പ്രവർത്തനപരമായ തീരുമാനങ്ങളാണ്. സാഹചര്യം തുടരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ ഞാൻ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാൽ, ഞങ്ങൾ ആയുധ സന്നാഹത്തെ നീക്കുകയാണ്. ജെറ്റുകൾ ഉൾപ്പെടെ ഇതിനകം തന്നെ മേഖലയിലേക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്. അത് മേഖലയിലുടനീളം അടിയന്തര പിന്തുണക്കായിട്ടാണ്’ -എന്നായിരുന്നു മറുപടി.
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക് ബോക്സിനായി തിരച്ചിൽ തുടരുന്നു. വിമാനദുരന്തത്തിൽ അന്വേഷണ സഹായവുമായി യുഎസ്, ബ്രിട്ടിഷ് ഏജൻസികളെത്തും. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ വിദഗ്ധ സഹായം നൽകാനാണ് വിദേശ ടീമുകളുടെ വരവ്.
യുഎസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി), ബ്രിട്ടനിൽനിന്ന് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) സംഘങ്ങളാണ് എത്തുക. അപകടത്തിൽപെട്ട വിമാനത്തിൽ ബ്രിട്ടിഷ് പൗരത്വമുള്ളവർ ഉണ്ടായിരുന്നതിനാൽ എഎഐബിക്ക് അന്വേഷണ നടപടികളിൽ സവിശേഷ സ്ഥാനമുണ്ടാകും. അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത് ഇന്ത്യൻ സർക്കാർ ആയിരിക്കും.
വിവിധ മേഖലകളിൽ വിദഗ്ധരെ ഉൾപ്പെടുത്തി കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കും. വ്യോമയാന സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്തും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.
മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്കാരം അയർലൻഡ് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി (2024) എന്ന നാടകത്തിന്റെ രചനക്കാണ് പുരസ്കാരം. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാം പുരസ്കാരമാണിത്. രാജൻ പി. ദേവ് അവാർഡ്, ശംഖുമുദ്ര പുരസ്കാരം, ആറന്മുള സത്യവ്രതൻ പുരസ്കാരം, വേദി ടു വേദി കലാരത്ന പുരസ്കാരം, വേൾഡ് മലയാളി കൗൺസിൽ പുരസ്കാരം, പള്ളിക്കത്തോട് പൗരാവലി പുരസ്കാരം, അയർലൻഡിലെ മൈൻഡ് ഐക്കോൺ അവാർഡ് എന്നിവയാണ് രാജുവിന് ലഭിച്ച മറ്റ് പ്രധാന പുരസ്കാരങ്ങൾ. രാജു കുന്നക്കാട്ട് വേൾഡ് മലയാളി കൗൺസിൽ കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറിയാണ്.
ഒരുപാട് സ്വപ്നങ്ങളുമായി പറക്കാനൊരുങ്ങിയവര്‍, പ്രിയപ്പെട്ടവരോട് യാത്ര പുറപ്പെടാനൊരുങ്ങുന്ന വിവരം അറിയിച്ച് ഫോൺ കോൾ അവസാനിപ്പിച്ചവര്‍…എന്നാൽ മിനിറ്റുകൾക്കകം ആ യാത്ര പറച്ചിൽ അവസാനത്തേതായി, തോരാത്ത കണ്ണീരായി മറ്റൊരു വിമാന ദുരന്തം കൂടി. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണസംഖ്യ 229. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദ് വിമാന അപകടത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകൾ കേൾക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗളൂരുവിലും കരിപ്പൂരിലും ഉണ്ടായ വിമാന അപകടങ്ങളുടെ മരവിച്ച ഓര്‍മ്മകളാണ് പ്രവാസികളുടെ മനസ്സിലൂടെ കടന്നു പോകുന്നത്.
2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളൂരു വിമാന അപകടം ഉണ്ടായത്. കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിയെത്താന്‍ കൊതിച്ച് അന്ന് വിമാനം കയറിയ പലരും പിന്നീടൊരിക്കലും പ്രിയപ്പെട്ടവരെ കാണാനാകാതെ വിടപറഞ്ഞു. 158 പേരാണ് അന്ന് വിമാന ദുരന്തത്തില്‍ മരിച്ചത്. ദുബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേയ്ക്ക് പതിക്കുകയായിരുന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം മരണപ്പെട്ടു. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ ആ വിമാനത്തിലുണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായാണ് മംഗളൂരു വിമാന അപകടത്തെ കണക്കാക്കുന്നത്. കഴിഞ്ഞ മാസമാണ് മംഗളൂരു വിമാന അപകടത്തിന് 15 വര്‍ഷം തികഞ്ഞത്.
മറ്റൊരു നടുക്കുന്ന വിമാന ദുരന്തമുണ്ടായത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. 2020 ഓഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ഐഎഎക്സ്-1344 ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേബിൾ ടോപ് റൺവേയിലേയ്ക്ക് ഇറങ്ങിയ വിമാനം റൺവേയുടെ അറ്റത്ത് നിന്ന് താഴ്വരയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ വിമാനത്തിന്റെ മുൻഭാഗം പിളർന്നു. പൈലറ്റ് ഉൾപ്പെടെ 21 പേർ മരിച്ചു. 190 യാത്രക്കാരിലായി 110ലേറെ പേർക്ക് പരുക്കേറ്റു. രക്ഷപ്പെട്ടത് 169 പേരാണ്. അന്ന് ശക്തമായ മഴ പെയ്യുമ്പോഴായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്.1996 നവംബർ 12ന് വൈകുന്നേരം 6.40ന് ഡൽഹിയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ ഹരിയാനയിലെ ചർഖി ദാദ്രിക്ക് മുകളിൽ സൗദി അറേബ്യൻ എയർലൈൻസിന്റെ ബോയിങ് 747 ഉം കസാക്കിസ്താൻ എയർലൈൻസിന്റെ ഇല്യൂഷിൻ IL-76 ഉം കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 349 യാത്രക്കാരും മരിച്ചു.
2000 ജൂലൈ 17 ന് 51 പേരുമായി കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് പോയ അലയൻസ് എയർ ബോയിങ് 737 വിമാനം പട്ന വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടു. റൺവേയിലേക്ക് അടുക്കുന്നതിനിടെ യാത്രാ വിമാനം പട്നയിലെ ഒരു സർക്കാർ കെട്ടിടത്തിൽ ഇടിച്ചുകയറി. വിമാനത്തിലുണ്ടായിരുന്ന 51 പേർക്ക് പുറമേ നിലത്തുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മരിച്ചു.
ആഗോള കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിൽ 2020 ഓഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം 190 ആളുകളും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡു ചെയ്ത ശേഷം വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു. പൈലറ്റുമാരും 15 യാത്രക്കാരും മരിച്ചു. കൂടാതെ വിമാനത്തിലുണ്ടായിരുന്ന 138 പേർക്ക് പരിക്കേറ്റു.ലാൻഡ് ചെയ്യുന്നതിന് ഏകദേശം 20 മിനിറ്റ് മുമ്പ് വിമാനം ഒരു തവണ താഴാൻ നോക്കിയെങ്കിലും മോശം കാലാവസ്ഥ കാരണം അത് വിഫലമായി. രണ്ടാമത്തെ ശ്രമത്തിൽ വിമാനം ലാൻഡ് ചെയ്തെങ്കിലും അത് റൺവേയുടെ അവസാനത്തുവെന്ച്ച് മറിഞ്ഞ് മലയിടുക്കിൽ വീണ് നെടുകെ പിളർന്നു.
2010 മെയ് 22ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരും അതിൽ ഉണ്ടായിരുന്നു. മംഗലാപുരത്തിന്റെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ലോക്കലൈസർ ആന്റിനയിൽ ഇടിച്ചു. വിമാനത്താവള വേലി തകർത്ത് ഒരു മലയിടുക്കിലെ കുത്തനെയുള്ള ഭാഗത്തേക്ക് പതിച്ചു. വിമാനം നിലത്ത് ഇടിച്ചപ്പോൾ ഒരു ശബ്ദം കേട്ടതായി രക്ഷപ്പെട്ടവർ പിന്നീട് പറഞ്ഞു. മലയിടുക്കിലേക്ക് പതിക്കവെ വിമാനം രണ്ടായി പിളർന്നു. കത്തുന്ന വിമാനത്തിൽ നിന്ന് ചിലർ ചാടി രക്ഷപ്പെട്ടു.
1962 ജൂലായ് 21 :സിഡ്നിയിൽ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നിൽ തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു. 1966 ഫെബ്രുവി 7 :ജമ്മുകശ്മീരിലെ ബനിഗൽ പാസിൽ ഫോക്കർ ഫ്രണ്ട്ഷിപ്പ് വിമാനം തകർന്ന് വീണ് 39 മരണം 1970 ഓഗസ്റ്റ്റ് 29:അസമിലെ സിൽചറിൽ വിമാനം തകർന്ന് വീണ് 39 മരണം 1972 ഓഗസ്റ്റ് 11:ഇന്ത്യൻ എയർലൈൻസിന്റെ ഫോക്കർ ഫ്രണ്ട് ഷിപ്പ് വിമാനം തകർന്ന വീണ് 18 മരണം 1973 മേയ് 31 :ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം ദില്ലിയിൽ തകർന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹൻ കുമാരമംഗലമടക്കം 48 മരണം 1976 ഒക്ടോബർ 12 :ബോംബെയിൽ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ കാരവൽ വിമാനം സാന്താക്രൂസ് വിമാനത്താവളത്തിൽ തീപിടിച്ച് തകർന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്. 1978 നവംബർ 19: ജമ്മു കശ്മീരിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്ന് 79 മരണം 1988 ഒക്ടോബർ 19 :മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്ന് വീണ് 131 മരണം. 1990 ഫെബ്രുവരി 14 :മുംബൈയിൽ നിന്നുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ബെംഗളൂരുവിൽ തകർന്ന് വീണ് 92 മരണം 1991 മാർച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിൽ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകർന്ന് 28 മരണം 1991 ഓഗസ്റ്റ് 16 :കൊൽക്കത്തയിൽ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകർന്ന് 69 മരണം. 1993 ഏപ്രിൽ 26 : ഔറംഗബാദിൽ ഇന്ത്യൻ എയൻലൈൻസിന്റെ ബോയിങ്, ചികൽത്താന വിമാനത്താവളത്തിനടുത്ത് തകർന്ന് വീണ് 56 മരണം 1998 നവംബർ 30:അലയൻസ് എയറിന്റെ ചെൻയാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വർക്ക്ഷോപ്പിന് മുകളിൽ തകർന്ന് വീണ് 68 മരണം 1996 നവംബർ 12 :ഹരിയാണയിലെ ഝാഗറിയൽ സൗദി എയർവേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയർബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചു. 2000 ജൂലായ് 17 :പട്ന വിമാനത്താവളത്തിനടുത്ത് അലയൻസ് എയറിന്റെ ബോയിങ് വിമാനം തകർന്ന് വീണ് 56 മരണം 2010 മേയ് 22 :ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേർ മരിച്ചു. 2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദിൽ ചെറുവിമാനം തകർന്ന് 10 മരണം. 2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂർ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം 2025 ജൂൺ 12:അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്വിക് എയർഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ൽ തകർന്ന് വീണു
ഇന്ത്യയിലെ വ്യോമയാന സുരക്ഷ കഴിഞ്ഞ പത്ത് വര്‍ഷമായി കാര്യമായി മെച്ചപ്പെട്ടു. വിമാനങ്ങള്‍ പുതിയതായിരിക്കുന്നു, പൈലറ്റുമാരുടെയും എയര്‍ ട്രാഫിക് സംവിധാനങ്ങളുടെയും പരിശീലനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 2025 ജൂണ്‍ അഹമ്മദാബാദ് അപകടം നമ്മെ ഓര്‍മിപ്പിക്കുന്നു – സുരക്ഷ എന്നത് അവസാനിക്കുന്ന പഠനമല്ല.
അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഏകദേശം 53 ബ്രിട്ടീഷ് പൗരന്മാരും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ‘നിരവധി ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പോയ വിമാനം ഇന്ത്യന്‍ നഗരമായ അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഭയാനകമാണ്,’ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്തവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. ‘സാഹചര്യം വികസിക്കുന്നതിനനുസരിച്ച് എന്നെ എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നുണ്ട്, ഈ ദുരിതകരമായ സമയത്ത് എന്റെ ചിന്തകള്‍ യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയുടെ വിദേശകാര്യ, കോമണ്‍വെല്‍ത്ത് കാര്യ സെക്രട്ടറി ഡേവിഡ് ലാമിയും തന്റെ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത് . എയര്‍ ഇന്ത്യ 171 എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ 242 പേര് ഉണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കണക്കനുസരിച്ച്, അവരില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷുകാരും ഏഴ് പേര് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനുമാണ്.
നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നം പാതിവഴിയിൽ ചിറകറ്റു വീണു. നാട്ടിലെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനുള്ള യാത്രയിലാണു പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ജി.നായർ (40) അപകടത്തിൽപ്പെട്ടത്. 28നു പാലുകാച്ചൽചടങ്ങും ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടത്താനിരിക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കിയിരുന്ന രഞ്ജിത 5 വർഷത്തെ അവധിയിലാണ് വിദേശത്തേക്കു പോയത്. ഒമാനിലെ മസ്കത്ത് എസ്ക്യൂഎച്ച് ആശുപത്രിയിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിൽ ജോലി ലഭിച്ചു. ആരോഗ്യ വകുപ്പ് അനുവദിച്ച അവധി കാലാവധി അവസാനിക്കാറായതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ ശനിയാഴ്ചയാണു നാട്ടിൽ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ ലണ്ടനിലെ ജോലി സ്ഥലത്തു നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഇന്നലെ അഹമ്മദാബാദിൽ നിന്ന് വിമാനം കയറിയത്.ബുധനാഴ്ച വൈകിട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് ചെന്നൈയിലെത്തിയ രഞ്ജിത അവിടെ നിന്നാണ് അഹമ്മദാബാദിലേക്കു പോയത്. സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് പുല്ലാട് സ്ഥിരതാമസമാക്കാനായിരുന്നു തീരുമാനം. പരേതനായ ഗോപകുമാരൻ നായരുടെയും തുളസിക്കുട്ടിയമ്മയുടെയും മകളാണ്. 10–ാം ക്ലാസ് വിദ്യാർഥി ഇന്ദുചൂഡനും 7–ാം ക്ലാസിൽ പഠിക്കുന്ന ഇതികയുമാണു മക്കൾ. രഞ്ജിത്ത്, രതീഷ് എന്നിവർ സഹോദരങ്ങളാണ്.
അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ യാത്രാവിമാനം തകര്‍ന്നുവീണു. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന. ജനവാസമേഖലയിലാണ് അപകടം ഉണ്ടായത്. തകര്‍ന്നുവീണത് കെട്ടിടത്തിന്റെ മുകളിലേക്കാണ്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും, ആഭ്യന്തര മന്ത്രിയുമായും, പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി.
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്സ് കോംപറ്റീഷന്‍...
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...