യുകെയിലെ കാർ നിർമാണം ഏപ്രിൽ മാസത്തിൽ കഴിഞ്ഞ 70 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 2020ലെ കോവിഡ് കാലം ഒഴിച്ചു നിർത്തിയാൽ ഇത്രയേറെ കാർ നിർമാണ മേഖല മന്ദഗതിയിലായ മറ്റൊരു കാലഘട്ടം അടുത്തകാലത്തൊന്നും ബ്രിട്ടനിൽ ഉണ്ടായിട്ടില്ല. അമേരിക്കൻ പിഴച്ചുങ്കവും ഈസ്റ്റർ അവധിദിനങ്ങളുമാണ് ഏപ്രിൽ മാസത്തിൽ കാർ നിർമാണത്തെ ഇത്രയേറെ പിന്നോട്ടടിച്ചത്. കേവലം 59,203 കാറുകൾ മാത്രമാണ് ഏപ്രിൽ മാസത്തിൽ ബ്രിട്ടനിൽ നിർമിച്ചത്.പെട്രോൾ, ഡീസൽ കാറുകളിൽനിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും നിർമാണം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് പറയുന്നത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള ബ്രിട്ടന്റെ വ്യാപാര കരാർ നിലവിലെ ഈ മന്ദഗതിക്ക് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാർ നിർമാതാക്കൾ.
പെട്രോൾ, ഡീസൽ കാറുകളിൽനിന്നും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റവും നിർമാണം കുറയാൻ കാരണമായിട്ടുണ്ടെന്നാണ് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് പറയുന്നത്. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇന്ത്യ എന്നിവയുമായുള്ള ബ്രിട്ടന്റെ വ്യാപാര കരാർ നിലവിലെ ഈ മന്ദഗതിക്ക് മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാർ നിർമാതാക്കൾ. ജർമനി, ഇറ്റലി, പ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിലെ കാർ നിമാണവും മുൻവർഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണിപ്പോൾ. ബ്രിട്ടനിൽ ഹോണ്ട കമ്പനിയും ഫോർഡ് കമ്പനിയും പല പ്ലാന്റുകൾ തന്നെ നിർത്തലാക്കി. വോക്സാൾ. സിട്രോൺ തുടങ്ങിയ കമ്പനികൾ ഇലക്ട്രിക് കാറുകളുടെ നിർമാണത്തിൽ മാത്രമായി ശ്രദ്ധ പതിപ്പിക്കാനും തുടങ്ങി.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തേതിനേക്കാൾ 16 ശതമാനമാണ് ഈ ഏപ്രിലിൽ കാർ നിർമാണത്തിൽ ബ്രിട്ടനിൽ കുറവുണ്ടായിരിക്കുന്നത്. നിലവിൽ ബ്രിട്ടിഷ് നിർമിത കാറുകൾ അമേരിക്കയിലേക്ക് അയയ്ക്കണമെങ്കിൽ 27.5 ശതമാനം താരിഫ് നൽകണം. ഇത് നിലവിലെ പ്രതിസന്ധിക്ക് ഇനിയും ആക്കം കൂട്ടാൻ കാരണമാകും