യൂറോപ്പിൽ വിമാന യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്താനുള്ള ചർച്ചകൾ പുരോഗതിയിൽ. ബ്രസ്സൽസിൽ ഇന്ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 അംബാസഡർമാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. നാളെ നടക്കാനിരിക്കുന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ ഇന്നത്തെ ചർച്ചകളിലെ നിർദേശങ്ങൾ സമർപ്പിക്കാനാണ് നീക്കം. വിമാനയാത്രക്കാരുടെ അവകാശങ്ങൾ പരിഷ്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. യാത്രക്കാരുടെ കാബിൻ ബാഗേജുകൾക്ക് നിശ്ചിത നിരക്ക് ഏർപ്പെടുത്താനും വിമാനം 4 മണിക്കൂറിൽ കൂടുതൽ വൈകിയാൽ മാത്രം യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിയാൽ മതിയെന്നുമുള്ള പുതിയ വ്യവസ്ഥകളിന്മേലാണ് ചർച്ചകൾ നടക്കുക.
വിമാനം വൈകിയാൽ യാത്രക്കാർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച 2004 ലെ യൂറോപ്യൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച നിർദേശത്തിലാണ് ഇന്നത്തെ ചർച്ച നടക്കുന്നത്. അതേസമയം ജർമനിയും സ്പെയിനും നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളിലെ പുതിയ മാറ്റങ്ങളെ എതിർത്തിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച മാറ്റങ്ങളെ നിരസിക്കുന്നത് മുഴുവൻ പരിഷ്കരണങ്ങളെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
കരട് പ്രമേയം അനുസരിച്ച് വിമാനത്തിന്റെ സീറ്റിനടിയിൽ വയ്ക്കാൻ കഴിയുന്ന ഒരു ഹാൻഡ് ലഗേജ് മാത്രമേ സൗജന്യമായി കൊണ്ടു പോകാൻ അനുവദിക്കാൻ പാടുള്ളുവെന്നും കാബിനുള്ളിൽ വയ്ക്കുന്ന ലഗേജുകൾക്ക് നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം. യൂറോപ്പിലെ 7 ചെറു എയർലൈൻ കമ്പനികൾ യാത്രക്കാരിൽ നിന്ന് ഹാൻഡ് ലഗേജിന് ഫീസ് ഈടാക്കിയതായി യൂറോപ്യൻ യൂണിയനിലെ 12 അംഗ രാജ്യങ്ങളിൽ നിന്നുള്ള 16 ഉപഭോക്തൃ സംരക്ഷണ അസോസിയേഷനുകൾ കഴിഞ്ഞ മാസം യൂറോപ്യൻ ഉപഭോക്തൃ സംഘടനയ്ക്ക് (ബിഇയുസി) പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ ചർച്ചയ്ക്ക് പ്രാധാന്യമേറും. യാത്രാ ടിക്കറ്റിൽ ഈടാക്കിയ നിരക്കിന്റെ ഭാഗമാണ് ഹാൻഡ് ലഗേജ് എന്നും ഇതിന് പ്രത്യേക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യൂറോപ്യൻ നീതിന്യായ കോടതിയും വിധിച്ചിരുന്നു. ഹാൻഡ് ലഗേജ് ന്യായമായ വലുപ്പത്തിലുള്ളതാണെങ്കിൽ അതിന് പ്രത്യേകം നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്നും യാത്രക്കാർക്ക് കൈവശം ചെറിയ സ്യൂട്ട്കേസ് അല്ലെങ്കിൽ ബാഗ് വെയ്ക്കാൻ വ്യവസ്ഥയുണ്ടെന്നും ബിഇയുസിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. 5 മണിക്കൂർ വരെ വിമാനം വൈകിയാൽ മാത്രമേ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ പാടുള്ളു എന്ന നിർദേശം 2013 ൽ യൂറോപ്യൻ കമ്മീഷനിൽ സമർപ്പിച്ചെങ്കിലും അതു സംബന്ധിച്ച് അന്ന് തീരുമാനം ഉണ്ടായിരുന്നില്ല. ഇതിന് സമാനമായാണ് പുതിയ നിർദേശവും സമർപ്പിച്ചിരിക്കുന്നത്.
പുതിയ നിർദേശ പ്രകാരം പ്രാഥമിക നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള സമയപരിധി 4 മണിക്കൂർ (വിമാനം വൈകുന്ന സമയം ) ആയി നീട്ടാനും രണ്ടാമത്തെ ഘട്ടത്തിൽ യാത്രയുടെ ദൂരത്തെ 6 മണിക്കൂറിൽ കൂടുതലെങ്കിൽ എന്നതുപ്രകാരവും ആയിരിക്കണമെന്നാണ്