Tuesday, June 17, 2025
Home Blog Page 34

പാര്‍ക്കിംഗ് പെനാലിറ്റി നോട്ടീസ് കിട്ടിയാലുടന്‍ ഓടിപ്പോയി പിഴ അടക്കേണ്ടതില്ല; നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച പാര്‍ക്കിംഗ് ഫൈൻ പോരാടി വിജയിക്കാം.

പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പലര്‍ക്കും ഏറെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇതിന് പ്രധാന കാരണം, പ്രധാനപ്പെട്ട രണ്ട് തരം പാര്‍ക്കിംഗ് ടിക്കറ്റുകളും മഞ്ഞ നിറത്തിലുള്ളതാണെന്നതും, രണ്ടിലും പേര് ചുരുക്ക രൂപത്തില്‍ എഴുതിയിരിക്കുന്നത് പി സി എന്‍ എന്നായതിനാലുമാണെന്ന് ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷന്‍ (ബി പി എ) പറയുന്നു. ഇതില്‍ ഒരു ടിക്കറ്റിലെ പി സി എന്‍ എന്നതിന്റെ പൂര്‍ണ്ണരൂപം പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് എന്നാണ്. ഇത് സാധാരണയായി പൊതു ഇടങ്ങളില്‍ നിയമ വിരുദ്ധമായ പാര്‍ക്കിംഗിന് കൗണ്‍സിലുകള്‍ നല്‍കുന്ന പിഴ നോട്ടീസ് ആണ്.

ഹൈ സ്ട്രീറ്റിലോ കൗണ്‍സില്‍ കാര്‍ പാര്‍ക്കുകളിലോ ക്രമവിരുദ്ധമായ പാര്‍ക്കിംഗിന് ലഭിക്കുന്ന പിഴയാണ് ആ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. രണ്ടാമത്തെ പി സി എന്‍ എന്നത് പാര്‍ക്കിംഗ് ചാര്‍ജ്ജ് നോട്ടീസ് ആണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനികളോ ഭൂവുടമകളോ നിങ്ങള്‍ക്ക് നല്‍കുന്നതാണിത്. ഉദാഹരണത്തിന്, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ പാര്‍ക്കിംഗില്‍ കൂടുതല്‍ സമയം പാര്‍ക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇത്താത്തിലുള്ള ഒരു ടിക്കറ്റ് ലഭിക്കും.

മറ്റ് രണ്ട് തരത്തിലുള്ള പാര്‍ക്കിംഗ് ഫൈനുകള്‍ കൂടി നിലവിലുണ്ട്. പൊതുയിടവുമായി ബന്ധപ്പെട്ട് ചില കൗണ്‍സിലുകള്‍ നല്‍കുന്ന എക്സസ് ചാര്‍ജ്ജ് നോട്ടീസ് ആണ് അതിലൊന്ന്. സമാനമായ രീതിയില്‍, റെഡ് റൂട്ട് പോലുള്ള ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പോലീസും പിഴ നോട്ടീസ് നല്‍കിയെക്കും. ഇതില്‍ ഏതായാലും പിഴ നോട്ടീസ് ലഭിച്ചാല്‍ ഉടനടി പിഴ അടക്കേണ്ടതില്ല. ആദ്യം ആ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കുക.

അതില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ പിഴ നോട്ടീസ് റദ്ദാക്കപ്പെട്ടേക്കും. ഉദാഹരണത്തിന് സ്ഥലം, സമയം എന്നിവ പരിശോധിച്ച്, ആ സമയത്ത് നിങ്ങള്‍ എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഉറപ്പു വരുത്തുക. അപ്പീലിന് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനായി തെളിവുകള്‍ ശേഖരിക്കുക. നിങ്ങള്‍ തിരികെ കാറിനടുത്തേക്ക് വരുമ്പോള്‍, വിന്‍ഡ്‌സ്‌ക്രീനിലാണ് പാര്‍ക്കിംഗ് ടിക്കറ്റ് കാണുന്നതെങ്കില്‍, ഉടനടി, ചുറ്റുമുള്ള റോഡ് സൈനുകളുടെയും റോഡ് മാര്‍ക്കിംഗുകളുടെയും തത്സമയ ഫോട്ടോകള്‍ എടുക്കുക.

പ്രത്യേകിച്ചും ഈ സൈന്‍ ബോര്‍ഡുകള്‍ അവ്യക്തമാണെങ്കില്‍ അവയുടെ ഫോട്ടോകള്‍ എടുക്കണം. അതുപോലെ സൈന്‍ ബോര്‍ഡുകള്‍ ഇല്ലെങ്കില്‍, അവ സ്വാഭാവികമായി എവിടെയാണോ ഉണ്ടാകേണ്ടത്, ആ ഇടത്തിന്റെ ഫോട്ടോ എടുക്കുക. അടുത്തിടെ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ്, പാര്‍ക്കിംഗ് സൈനുകള്‍ വിശദീകരിക്കുന്നതിനുള്ള  സംവിധാനം ആരംഭിച്ചിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കുന്ന പാര്‍ക്കിംഗ് സൈനുകള്‍ ഉണ്ടെങ്കില്‍ അവയുടെ ചിത്രമെടുത്ത് അപ് ലോഡ് ചെയ്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ആ സൈനിനെ കുറിച്ചുള്ള വിശദമായ വിവരം ലഭ്യമാകും.

കൗണ്‍സില്‍ പെനാല്‍റ്റി ചാര്‍ജ്ജ് നോട്ടീസ് ആണ് ലഭിക്കുന്നതെങ്കില്‍, അത് ലഭിച്ച് 14 ദിവസത്തിനകം ഒരു അനൗപചാരിക അപ്പീലിനായി കത്തയയ്ക്കണം. എന്തുകൊണ്ടാണ് ഈ ഫൈന്‍ റദ്ദാക്കപ്പെടേണ്ടത് എന്നത് ആ കത്തില്‍ വിശദമായി വിവരിക്കണം. ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സഹചര്യങ്ങള്‍ ഉണ്ടായതു മൂലമാണ് തെറ്റായി പാര്‍ക്കിംഗ് ചെയ്തതെങ്കില്‍ അതും പറയാവുന്നതാണ്. ഈ അപേക്ഷ തള്ളിക്കളഞ്ഞാല്‍ പിന്നീട് ‘നോട്ടീസ് ടു ഓണര്‍’ എന്ന ഒരു നോട്ടീസ് നിങ്ങള്‍ക്ക് ലഭിക്കും.

പകുതി പിഴ ഒടുക്കി തലവേദന ഒഴിവാക്കണമോ അതോ ഔപചാരികമായ അപ്പീലിന് പോകണമോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് 28 ദിവസത്തെ സമയം ലഭിക്കും. ഈ അപ്പീലും നിരാകരിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് അറിയിപ്പ് വരും ഈ തീരുമാനത്തെ വേണമെങ്കില്‍, നിങ്ങള്‍ക്കൊരു സ്വതന്ത്ര ട്രൈബ്യൂണലില്‍ എതിര്‍ക്കാം. അത് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, കേസ് നടത്തിപ്പിനായി നിങ്ങള്‍ ട്രൈബ്യൂണലില്‍ നേരിട്ട് ഹാജരാകേണ്ടതുമില്ല.

ഇംഗ്ലണ്ടിലും വെയ്ല്‍സിലും ട്രാഫിക് പെനാല്‍റ്റി ട്രൈബ്യൂണലിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം. സ്‌കോട്ട്‌ലാന്‍ഡില്‍ ജനറല്‍ റെഗുലേറ്ററി ചേംബറിന്റെ വെബ്‌സൈറ്റ് വഴിയും ലണ്ടനില്‍, ലണ്ടന്‍ ട്രൈബ്യൂണല്‍സ് എന്ന വെബ്‌സൈറ്റ് വഴിയും ഓണ്‍ലൈന്‍ അപ്പീല്‍ നല്‍കാവുന്നതാണ്. സ്വകാര്യ പാര്‍ക്കിംഗ് കമ്പനിയില്‍ നിന്നാണ് ടിക്കറ്റ് ലഭിച്ചതെങ്കില്‍ ആ കമ്പനി ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റി (ഐ പി സി) യിലോ ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷനിലോ (ബി പി എ) അംഗമാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍, ആ കമ്പനി നിങ്ങള്‍ക്ക് അടുത്ത കത്തയയ്ക്കും വരെ മിണ്ടാതിരിക്കുക. അംഗങ്ങള്‍ ആണെങ്കില്‍, ആദ്യം കമ്പനിയുടെ അപ്പീല്‍ സംവിധാനത്തെയാണ് സമീപിക്കേണ്ടത്.

ഹ്രസ്വ കാല താമസത്തിന് , ഇലക്ട്രോണിക്ക് ട്രാവല്‍ ഓഥറൈസേഷന്‍ നടപ്പാക്കി യു.കെ ഗവണ്‍മെന്റ്

യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം.

2025 ഏപ്രില്‍ രണ്ടിന് ശേഷം ബ്രിട്ടനിലേക്ക് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കേണ്ടതായി വരും. ഓരോ വര്‍ഷവും യുകെ ബോര്‍ഡര്‍ കടന്നു പോകുന്നവര്‍ക്കായി കൂടുതല്‍ സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ ഡിജിറ്റല്‍ ഇമിഗ്രേഷന്‍ സിസ്റ്റം ഒരുക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന, ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ ഒഴികെ മറ്റെല്ലാവരും ഇവിടെ വരുന്നതിന് മുന്‍പായി യാത്ര ചെയ്യുന്നതിനുള്ള അനുമതി എടുത്തിരിക്കണമെന്നും സര്‍ക്കാര്‍ പറയുന്നു.

ഇത് ഇലക്ട്രോണിക് ഓഥറൈസേഷന്‍ വഴിയോ അല്ലെങ്കില്‍ ഇവിസ വഴിയോ ആകാം. ബ്രിട്ടനിലേക്കുള്ള ഒട്ടുമിക്ക ഒഴിവുകാല യാത്രക്കാര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും ഇപ്പോള്‍ ഒരു വിസ ആവശ്യമില്ല. എന്നാല്‍, ഏപ്രില്‍ രണ്ടിന് ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ഐറിഷ് പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ക്ക് ഇടിഎ ആവശ്യമായി വരും.

ഇടിഎ സംവിധാനം, മുഴുവന്‍ വിദേശികള്‍ക്കും ബാധകമാക്കുക വഴി ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വലിയൊരു പരിധി വരെ തടയാനാവും എന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍, ഹീത്രൂ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇടിഎ ആവശ്യമാണ് എന്ന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനായി യുകെ ഇ ടി ആപ്പ് വഴിയോ, സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാവുന്നതാണ്.

ഇടിഎയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഫോട്ടോഗ്രാഫ് നല്‍കുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടതായിട്ടുണ്ട്. അപകടകാരികളായവര്‍ യുകെയില്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. യാത്രക്കാരുടെ പാസ്പോര്‍ട്ടുമായി ഇടിഎ ബന്ധിപ്പിക്കും. ഇതിനായി 10 പൗണ്ട് ഫീസും ഈടാക്കുന്നുണ്ട്. ഇടിഎ ലഭിച്ചാല്‍, രണ്ട് വര്‍ഷം വരെയോ അതല്ലെങ്കില്‍ പാസ്പോര്‍ട്ടിന്റെ കാലാവധി തീരുന്നത് വരെയോ ഏതാണ് ആദ്യം അതുവരെ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. എന്നാല്‍, ഓരോ തവണയും ആറുമാസത്തില്‍ കൂടുതല്‍ ബ്രിട്ടനില്‍ താമസിക്കാന്‍ കഴിയില്ല.

ടൂറിസം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍, ബിസിനസ്സ് അല്ലെങ്കില്‍ ഹ്രസ്വകാല പഠനം എന്നിവയ്ക്കായി 6 മാസം വരെ യുകെയിലേക്ക് വരാന്‍ ഇടിഎ ഉപയോഗിക്കാം.
ക്രിയേറ്റീവ് വര്‍ക്കര്‍ വിസ കണ്‍സെഷനില്‍ 3 മാസം വരെ അനുവദനീയമായ പണമടച്ച് യുകെയിലെത്താം.

യു കെ യിൽ ഇത്തവണ ചൂട് ഏറിയ വസന്ത കാലം.

യുകെയിലെ ഇത്തവണത്തെ വസന്തകാലം സാധാരണയിൽ കവിഞ്ഞ് 8°C ഓളം ചൂടേറിയതായിരിക്കുമെന്ന് റിപോർട്ട്. സെൻട്രൽ സൗത്ത് ഇംഗ്ലണ്ടിലും പടിഞ്ഞാറൻ വെയിൽസിലും ആയിരിക്കും കൂടുതൽ താപനില രേഖപ്പെടുത്താൻ സാദ്ധ്യത കൂടുതൽ. എന്നാൽ ത്തന്നെ ഇത് മേഘ സാന്ദ്രതയെക്കൂടി ആശ്രയിച്ചായിരിക്കും ഉണ്ടാകുക.
വടക്കൻ പ്രദേശങ്ങളിൽ എഡിൻബറോയിൽ 10 C ബെൽഫാസ്റ്റിൽ 13 °C ആണ് പ്രതീക്ഷിക്കുന്ന താപനില.
ഈ ആഴ്ച മ തണുത്ത രാത്രികളും ചൂടേറിയ പകലുകളും പ്രതീക്ഷിക്കുന്നു.
മെറ്റ് ഓഫീസിലെ കാലാവസ്ഥ വിദഗ്ദ്ധൻ ബെക്കി മിചേൽ പറയുന്നത് ചൂടേറിയതാണെങ്കിലും ഒരു മികച്ച വസന്തകാലം പ്രതീക്ഷിക്കാമെന്നാണ് .ഗ്രീസിൽ വടക്കൻ കാറ്റ് വീശുകയും താപനില 10-17 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യും.
എന്നാൽ യുകെയിലെ ചൂടുള്ള കാലാവസ്ഥയുടെ ഒരു കാഴ്ച അധികകാലം നിലനിൽക്കില്ല.

ലണ്ടൻ ജനതയെ ആശങ്കയിലാക്കി മൊബൈൽ മോഷണം.

കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടത് 70137 ഫോണുകൾ:ടെലിഫോൺ മോഷണത്തിൽ വൻ റെക്കോർഡ് സൃഷ്ടിച്ച് ലണ്ടൻ നഗരം. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് കഴിഞ്ഞ ദിവസം പുതിയ കണക്കുകൾ പുറത്തുവിട്ടു.
2024ൽ 70,137 മൊബൈൽ ഫോണുകൾ ലണ്ടൻ നഗരത്തിൽ മോഷ്ടിക്കപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്‌. ഇതിന് പുറമെ പോലീസിൽ പരാതി നല്കാത്ത സംഭവങ്ങളുമുണ്ട്.
പരാതി നൽകിയാലും ഒരു റഫറൻസ് നമ്പരിൽ മാത്രം നടപടി ഒതുങ്ങുമെന്നതിനാൽ മൊബൈൽ മോഷണത്തിൽ പലരും കേസുമായി പോകാറില്ല. ഈ വസ്തുത കൂടി കണക്കാക്കിയാൽ യഥാർഥ മോഷണസംഖ്യ ഇരട്ടിയാകും.2023ൽ 52,428 ഫോൺ മോഷണക്കേസുകളാണ് നഗരത്തിൽ റജിസ്റ്റർ ചെയ്തത്. ഇതാണ് ഒറ്റവർഷംകൊണ്ട് 70,137 ആയി വർധിച്ചത്.
2020 ലാകട്ടെ 20,000 ഫോൺ മോഷണങ്ങൾ ലണ്ടനിൽ നടന്നു.
രാജ്യത്താകെ 100,000 ഫോണുകളാണ് കഴിഞ്ഞവർഷം മോഷ്ടിക്കപ്പെട്ടത്. ഇതിൽ 70,137എണ്ണവും ലണ്ടൻ നഗരത്തിൽ.മോട്ടർ ബൈക്കുകളിലെത്തി കാൽനടയാത്രക്കാരിൽനിന്നും ഫോൺ തട്ടിയെടുത്ത് നിമിഷ നേരംക്കൊണ്ട്‌ മുങ്ങുന്നതാണ് മോഷണ രീതിയിൽ കൂടുതൽ. മോഷ്ടിക്കപ്പെടുന്ന മൊബൈലുകളിൽ അധികവും നൈജീരിയയിലേക്കും ചൈനയിലേക്കും കടത്താനാണ് മോഷ്ടാക്കൾ ഇതിനോടകം ശ്രമിക്കുന്നത്.

യുകെയിലെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് ഇന്നു രണ്ടു മരണം.

നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന 29 വയസ്സുകാരി അഞ്ജു അമല്‍, ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് സുരഭി പി. ജോണ്‍ എന്നിവരാണു മരിച്ചത്. അഞ്ജു പനി ബാധിച്ചാണു മരിച്ചത്. കാന്‍സര്‍ ബാധിതയാണു സുരഭിയുടെ വേര്‍പാട്.

അഞ്ജു അമല്‍:
വയനാട് സ്വദേശിയാണു അഞ്ജു അമല്‍. വയനാട് പുല്‍പ്പള്ളി മാരപ്പന്‍മൂല ആനിത്തോട്ടത്തില്‍ ജോര്‍ജ് – സെലിന്‍ ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പനിയാണു മരണ കാരണം. അഞ്ച് വര്‍ഷമായി നോര്‍ത്താംപ്ടനിലെ താമസക്കാരിയായാണ് അഞ്ജു. അഞ്ജുവിന്റെ സഹോദരി ആശ.

സുരഭി പി ജോണ്‍:
ലണ്ടന്‍ ഗയ്സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന സുരഭി പി ജോണ്‍ (44) ആണ് തിങ്കളാഴ്ച രാവിലെ 6.30 ന് അങ്കമാലി കറുകുറ്റിയിലെ വസതിയില്‍ വച്ച് അന്തരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന സുരഭി ഒരു മാസം മുന്‍പാണ് യുകെയില്‍ നിന്നും നാട്ടില്‍ എത്തിയത്. തൃശൂര്‍ പഴുവില്‍ ആലപ്പാട്ട് പള്ളിപ്പുറത്തുകാരന്‍ ബിജോയ് വര്‍ഗീസ് ആണ് ഭര്‍ത്താവ്. ബെന്‍, റിച്ചാര്‍ഡ്, വിക്ടോറിയ എന്നിവരാണ് മക്കള്‍.

യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം…

ന്യൂപോര്‍ട്ട് ന്മ യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തില്‍ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് ഫോറം നല്‍കുന്ന അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിക്കില്‍ നടന്ന ചടങ്ങില്‍ ടിജോ ഏറ്റുവാങ്ങി….

എക്‌സലന്‍സ് ഇന്‍ മള്‍ട്ടി ഇന്‍ഡസ്ട്രി അവാര്‍ഡാണ് മോര്‍ഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍,ഇന്‍ഡസ്ട്രീസ് എന്നീ മേഖലകളില്‍ സ്ഥാപനങ്ങള്‍ ഉള്ള ടിജോയ്ക്ക് ലഭിച്ചത്. ആമ്പിള്‍ മോര്‍ട്‌ഗേജ്, ആര്‍ക്ക് ക്യാപിറ്റല്‍, കെയര്‍ ക്രൂ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സര്‍വീസസ്, നേക്കര്‍ ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍, ഹീത്ത്ഫീല്‍ഡ്‌സ് റസിഡന്‍ഷ്യല്‍ ഹോം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ടിജോയുടെ ഏറ്റവും പുതിയ സംരംഭമായ റിവ്യൂ ബിയുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടന്നു….

സൗദി അറേബ്യയ്ക്ക് പിന്നാലെ ഇതാ ഖത്തറും; ക്രൂഡ് ഓയിലിന്റെ വില കുറച്ചു: ഇന്ത്യക്ക് എങ്ങനെ നേട്ടമാകും.

സൗദി അറേബ്യയ്ക്ക് പിന്നാലെ ക്രൂഡ് ഓയിലിന്റെ വില കുറച്ച് ഖത്തറും. അൽ-ഷഹീൻ ക്രൂഡിന്റെ മെയ് മാസത്തെ വില്‍പ്പന വിലയാണ് ഖത്തർ കുറച്ചിരിക്കുന്നതെന്നാണ് വ്യാപാര സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വിലനിലവാര പ്രകാരം അല്‍-ഷഹീന്‍ ക്രൂഡിന്റെ മെയ് മാസത്തിലെ വില്‍പ്പന വില ബായ് ബെഞ്ച്മാർക്കിനേക്കാൾ ബാരലിന് 1.29 ഡോളർ കുറവായിരിക്കും.

റിഫൈനറി അറ്റകുറ്റപ്പണി കാരണം സീസണിൽ ഏഷ്യയിൽ ആവശ്യക്കാർ കുറവായതും വിതരണക്കാർ കുറവായതും കാരണം മിഡിൽ ഈസ്റ്റ് ക്രൂഡ് ബെഞ്ച്മാർക്കുകളായ ദുബായ്, ഒമാൻ എന്നിവിടങ്ങളിലും സമാനമായ ഇടിവുണ്ടായതിനെ തുടർന്നാണ് ഖത്തറും വില കുറയ്ക്കാന്‍ നിർബന്ധിതരായത്. അതേസമയം തന്നെ ദുബായ് വിലയേക്കാൾ ബാരലിന് 1.17 ഡോളർ അധിക വിലയ്ക്ക് നാല് കാർഗോകൾ സ്വിസ് ട്രേഡിങ് കമ്പനിയായ വിറ്റോളിനും ബാക്കി കാർഗോ ചൈനയിലെ സി എൻ ഒ ഒ സിക്ക് ബാരലിന് 1.30 ഡോളർ പ്രീമിയത്തിലും ഖത്തർ വിറ്റിട്ടുണ്ട്.

മെയ് 1-2, 14-15, 15-16, 27-28, 28-29 തീയതികളിലാണ് ഖത്തറില്‍ നിന്നുള്ള കാർഗോകൾ ലോഡ് ചെയ്യുന്നത്. കഴിഞ്ഞ മാസം, ഖത്തർ എനർജി അൽ-ഷഹീൻ ക്രൂഡ് ബാരലിന് 3.50 ഡോളറിനാണ് ഗ്ലെൻകോറിന് വിറ്റത്. ഇന്ത്യയെ സംബന്ധിച്ച് ഖത്തർ പ്രധാന ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാർ അല്ലെങ്കിലും വിലക്കുറവിന്റെ ആനുകൂല്യം നമ്മുടെ രാജ്യത്തിനും ലഭിക്കും.

എന്നാല്‍ സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് വലിയ തോതില്‍ ആശ്വാസം പകരും. റഷ്യയും ഇറാഖും കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തുന്നത് സൗദിയില്‍ നിന്നാണ്. ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വില്‍പ്പന വിലയാണ് സൗദി അറേബ്യ അടുത്തിടെ കുറച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം.

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റ് കുറച്ചുകൊണ്ട് ബാരലിന് 3.50 ഡോളർ എന്ന നിരക്കിലേക്കാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക കമ്പനിയായ സൗദി ആരാംകോ കുറച്ചത്. കഴിഞ്ഞ മാസം അറബ് ലൈറ്റിന്റെ വില്‍പ്പന 3.90 ഡോളറിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

മാക്ബുക്ക് M4 എയർ ഈ ആഴ്ച പുറത്തിറക്കിയേക്കും; പ്രതീക്ഷിക്കുന്ന 5 മികച്ച സവിശേഷതകൾ

ഐഫോൺ 16E യെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്ക് ശേഷം, ടിം കുക്ക് ഈ ആഴ്ച മറ്റൊരു ഉൽപ്പന്ന ലോഞ്ചിനെക്കുറിച്ച് X-ലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇത് M4 മാക്ബുക്ക് എയർ ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. നേരത്തെ, ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ തൻ്റെ പവർ ഓൺ വാർത്താക്കുറിപ്പിൽ, ആപ്പിൾ ഈ മാസം ആദ്യം തന്നെ M4 സജ്ജീകരിച്ച മാക്ബുക്ക് എയർ അനാച്ഛാദനം ചെയ്യാൻ തയ്യാറെടുക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

വരാനിരിക്കുന്ന മാക്ബുക്ക് എയർ M3 മോഡലിനെ അപേക്ഷിച്ച് കാര്യമായ അപ്‌ഗ്രേഡുകൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

M4 മാക്ബുക്ക് എയറിന്റെ രൂപകൽപ്പനയും വലുപ്പ ഓപ്ഷനുകളും മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട് – 13 ഇഞ്ച്, 15 ഇഞ്ച് വലുപ്പ ഓപ്ഷനുകളുള്ള M2 മോഡലിൽ അവതരിപ്പിച്ച സ്ലീക്ക് ലുക്ക് നിലനിർത്തിക്കൊണ്ട് – പുതിയ മോഡലിൽ ചില ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. പുതിയ കളർ ഓപ്ഷനുകളെക്കുറിച്ച് ഇതുവരെ ഒരു വാക്കുമില്ല, പക്ഷേ ആപ്പിളിന് ചില ആശ്ചര്യങ്ങൾ ഉണ്ടാകാം. പ്രതീക്ഷിക്കുന്ന മികച്ച അഞ്ച് സവിശേഷതകൾ ഇതാ.

മെച്ചപ്പെട്ട റാം ഓപ്ഷനുകളുള്ള M4 ചിപ്പ്

ഏറ്റവും വലിയ അപ്‌ഗ്രേഡും ഏറ്റവും വ്യക്തമായ അപ്‌ഗ്രേഡും പുതിയ മാക്ബുക്ക് എയറിന്റെ ഹൃദയഭാഗത്തായിരിക്കും – ആപ്പിളിന്റെ ഏറ്റവും പുതിയ M4 ചിപ്പ്. ഇത് പ്രോ അല്ലെങ്കിൽ മാക്സ് വേരിയന്റായിരിക്കില്ലെങ്കിലും, സ്റ്റാൻഡേർഡ് M4 ചിപ്പ് ഇപ്പോഴും ഒരു പവർഹൗസാണ്. 10-കോർ സിപിയു, 10-കോർ ജിപിയു, സെക്കൻഡിൽ 38 ട്രില്യൺ പ്രവർത്തനങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിവുള്ള 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് M3 യിൽ നിന്നുള്ള ഒരു പ്രധാന കുതിച്ചുചാട്ടമാണ്, വരും വർഷങ്ങളിൽ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകൾ കൈകാര്യം ചെയ്യാൻ M4 മികച്ച രീതിയിൽ സജ്ജമാകുന്നു.

ചിപ്പ് അപ്‌ഗ്രേഡിനൊപ്പം, ആപ്പിൾ M3 മോഡലിൽ വാഗ്ദാനം ചെയ്യുന്ന 8GB യിൽ നിന്ന് അടിസ്ഥാന RAM 16GB ആയി ഇരട്ടിയാക്കുമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ പവർ ആവശ്യമുള്ളവർക്ക്, M4 MacBook Air 32GB വരെയുള്ള കോൺഫിഗറേഷനുകൾ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മുമ്പത്തെ 24GB പരിധിയേക്കാൾ ഒരു പടി കൂടുതലാണ്. മെമ്മറിയിലെ ഈ വർദ്ധനവ് മൾട്ടിടാസ്കിംഗും ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകളും എക്കാലത്തേക്കാളും സുഗമമായി പ്രവർത്തിപ്പിക്കും.

മെച്ചപ്പെട്ട ബാറ്ററി ലൈഫ്

ആപ്പിളിന്റെ സമീപകാല ഉപകരണങ്ങൾക്ക് ബാറ്ററി ലൈഫ് വളരെ അനുയോജ്യമാണ്, M4 മാക്ബുക്ക് എയർ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. M4 ചിപ്പിന്റെ പവർ കാര്യക്ഷമതയ്ക്ക് നന്ദി, പുതിയ മോഡലിന് വലിയ ഡിസൈൻ മാറ്റങ്ങളൊന്നുമില്ലാതെ കൂടുതൽ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യാൻ കഴിയും. M4 മാക്ബുക്ക് പ്രോയിൽ കാണുന്ന പാറ്റേൺ ഇത് പിന്തുടരുന്നു, അത് അതിന്റെ ഡിസൈൻ നിലനിർത്തി, പക്ഷേ മെച്ചപ്പെട്ട ബാറ്ററി പ്രകടനം നേടി.മികച്ച ബാഹ്യ ഡിസ്പ്ലേ പിന്തുണ

സമീപ വർഷങ്ങളിൽ മാക്ബുക്ക് എയറിന്റെ ഒരു പരിമിതി അതിന്റെ ബാഹ്യ ഡിസ്പ്ലേ പിന്തുണയാണ്. M3 മോഡൽ ഉപയോക്താക്കൾക്ക് രണ്ട് ബാഹ്യ ഡിസ്പ്ലേകൾ ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിലും, അത് ഒരു ക്യാച്ചുമായി വന്നു – ലാപ്ടോപ്പിന്റെ ലിഡ് അടയ്ക്കേണ്ടിവന്നു. ഇതിനർത്ഥം നിങ്ങൾക്ക് ബാഹ്യ മോണിറ്ററുകൾക്കൊപ്പം മാക്ബുക്ക് എയറിന്റെ സ്ക്രീൻ ഉപയോഗിക്കാൻ കഴിയില്ല എന്നാണ്. ഭാഗ്യവശാൽ, M4 മാക്ബുക്ക് എയർ ഈ പ്രശ്നം പരിഹരിക്കുമെന്ന് കിംവദന്തിയുണ്ട്, ഇത് ഉപയോക്താക്കൾക്ക് ലിഡ് തുറന്ന നിലയിൽ രണ്ട് ബാഹ്യ ഡിസ്പ്ലേകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു. കഴിഞ്ഞ നവംബറിൽ M4 മാക്ബുക്ക് പ്രോയിൽ ഈ സവിശേഷത അവതരിപ്പിച്ചു, രണ്ട് ലാപ്ടോപ്പുകളും ഒരേ ചിപ്പ് പങ്കിടുന്നതിനാൽ, ഇത് എയറിലേക്കും വഴിമാറാൻ സാധ്യതയുണ്ട്.

നാനോ-ടെക്സ്ചർ ഡിസ്പ്ലേ ഓപ്ഷൻ

തിളക്കമുള്ള അന്തരീക്ഷത്തിൽ തിളക്കം കുറയ്ക്കുകയും ദൃശ്യപരത മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആപ്പിളിന്റെ നാനോ-ടെക്‌സ്ചർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ക്രമേണ കൂടുതൽ ഉപകരണങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നിലവിൽ M4 മാക്ബുക്ക് പ്രോ, ഐമാക്, ഐപാഡ് പ്രോ എന്നിവയിൽ ലഭ്യമായ ഇത് ഇപ്പോൾ M4 മാക്ബുക്ക് എയറിനുള്ള ഒരു ഓപ്‌ഷണൽ അപ്‌ഗ്രേഡ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്റ്റാൻഡേർഡ് ആയി വരില്ലെങ്കിലും, ഉപയോക്താക്കൾക്ക് അധിക പ്രീമിയത്തിന് ഇത് ചേർക്കാൻ സാധ്യതയുണ്ട്.

നവീകരിച്ച 12-മെഗാപിക്സൽ സെന്റർ സ്റ്റേജ് ക്യാമറ

അവസാനമായി, M4 മാക്ബുക്ക് എയറിൽ സെന്റർ സ്റ്റേജ് പിന്തുണയുള്ള നവീകരിച്ച 12-മെഗാപിക്സൽ ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ കോളുകൾക്കിടയിൽ നിങ്ങളെ ഫ്രെയിമിൽ നിലനിർത്താൻ ക്യാമറ യാന്ത്രികമായി ക്രമീകരിക്കുന്ന ഈ സവിശേഷത, M4 iMac, MacBook Pro എന്നിവയിൽ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് അല്ലെങ്കിൽ സ്ട്രീമിംഗ് ഉപകരണങ്ങൾ പതിവായി ഉപയോഗിക്കുന്ന ഏതൊരാൾക്കും ഇത് ഒരു ഉപയോഗപ്രദമായ കൂട്ടിച്ചേർക്കലാണ്.

ബന്ദികളെ ഇപ്പോൾ വിട്ടയയ്ക്കുക, അല്ലെങ്കിൽ നിങ്ങൾ മരണം നേരിടേണ്ടി വരും: ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നും അല്ലെങ്കിൽ “പിന്നീട് നരകം അനുഭവിക്കേണ്ടിവരുമെന്നും” ഹമാസിന് ട്രംപിൻ്റെ മുന്നറിയിപ്പ്. ഗാസയിൽ തടവിലാക്കപ്പെട്ട ബന്ദികളെ സംബന്ധിച്ച് യുഎസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.

അടുത്ത കാലം വരെ അമേരിക്ക ഹമാസുമായി നേരിട്ടുള്ള ചർച്ചകൾ ഒഴിവാക്കിയിരുന്നു. 1997 ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഹമാസിനെ ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, ബന്ദികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച് വിട്ടയക്കാത്തതിന് ഹമാസിനെ “രോഗികളും വികൃതികളുമായ” ആളുകളെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഹമാസ് നേതൃത്വത്തോട് ഗാസ വിടാനും അവിടെയുള്ള ആളുകൾക്ക് “മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.

“‘ശാലോം ഹമാസ്’ എന്നാൽ ഹലോ, വിട – നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇപ്പോൾ തന്നെ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, പിന്നീട് അല്ല, നിങ്ങൾ കൊന്ന ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക, അല്ലെങ്കിൽ നിങ്ങൾക്ക് എല്ലാം കഴിഞ്ഞു. രോഗികളും വികലാംഗർക്കും മാത്രമേ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയൂ, നിങ്ങൾ രോഗബാധിതരും വികലാംഗർക്കും ആണ്! ജോലി പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇസ്രായേലിന് അയയ്ക്കുന്നു, ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്തില്ലെങ്കിൽ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ജീവിതം നശിപ്പിച്ച നിങ്ങളുടെ മുൻ ബന്ദികളെ ഞാൻ ഇപ്പോൾ കണ്ടുമുട്ടി. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്! നേതൃത്വത്തിന്, ഇപ്പോൾ നിങ്ങൾക്ക് അവസരം ഉള്ളപ്പോൾ ഗാസ വിടാനുള്ള സമയമാണ്. കൂടാതെ, ഗാസയിലെ ജനങ്ങളോടും: മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നു, പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചാൽ അങ്ങനെയല്ല. അങ്ങനെ ചെയ്താൽ, നിങ്ങൾ മരിച്ചു! ബുദ്ധിപൂർവ്വമായ ഒരു തീരുമാനം എടുക്കുക. ഇപ്പോൾ തന്നെ ബന്ദികളെ വിട്ടയയ്ക്കുക, അല്ലെങ്കിൽ പിന്നീട് നരകം നൽകേണ്ടിവരും!” അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ് യുഎസ്-ഹമാസ് ചർച്ച സ്ഥിരീകരിച്ചു

ബന്ദിയാക്കൽ കാര്യങ്ങൾക്കായുള്ള യുഎസ് പ്രത്യേക പ്രതിനിധി ആദം ബോഹ്‌ലർ സമീപ ആഴ്ചകളിൽ ദോഹയിൽ ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതായി ആക്‌സിയോസിന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചുകൊണ്ട് ഒരു വൃത്തം പറഞ്ഞു.

ഹമാസുമായുള്ള ചർച്ചകൾക്ക് മുമ്പ് ഇസ്രായേലുമായി കൂടിയാലോചന നടത്തിയിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

“നിങ്ങൾ പരാമർശിക്കുന്ന ചർച്ചകളുടെ കാര്യം വരുമ്പോൾ, ഒന്നാമതായി, ആ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക പ്രതിനിധിക്ക് അധികാരമുണ്ട്,” അവർ പറഞ്ഞു.

ബന്ദികൾക്കായുള്ള പ്രത്യേക ദൂതനായ ആദം ബോഹ്‌ലറുടെ പ്രവർത്തനം “അമേരിക്കൻ ജനതയ്ക്ക് ശരിയായത് ചെയ്യാനുള്ള ഒരു നല്ല വിശ്വാസ ശ്രമമായിരുന്നു” എന്ന് അവർ കൂട്ടിച്ചേർത്തു, ബിബിസി റിപ്പോർട്ട് ചെയ്തു.

ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും, ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള വിശാലമായ കരാറിനെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു സമാധാന ഉടമ്പടി എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചും ചർച്ചകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്രോതസ്സ് പറയുന്നു.

ലണ്ടനിൽ എസ് ജയശങ്കറിനെ ആക്രമിക്കാൻ ശ്രമം; ഖാലിസ്ഥാൻ വിഘടനവാദികൾ ഇന്ത്യൻ പതാക വലിച്ചുകീറി

ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ഒരു കൂട്ടം ഖാലിസ്ഥാൻ തീവ്രവാദികളുടെ ശ്രമം. പ്രതിഷേധം സുരക്ഷാ വീഴ്ചയ്ക്ക് കാരണമായി. ഒരു ചർച്ചയ്ക്ക് ശേഷം ചാത്തം ഹൗസ് വേദിയിൽ നിന്ന് ജയ്ശങ്കർ ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിൻ്റെ കാറിനടുത്തേക്ക് ഓടിയെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയായിരുന്നു.

സംഭവത്തിൻ്റെ ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ആ മനുഷ്യൻ ആക്രമണോത്സുകനായി പാഞ്ഞടുക്കുന്നത് കാണാം. തുടക്കത്തിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ചു നിന്നിരുന്നു. പ്രതിഷേധക്കാരൻ ത്രിവർണ്ണ പതാക വലിച്ചുകീറുന്നത് കാണാം. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ പോലീസ് ഇടപെട്ട് അയാളെയും മറ്റ് തീവ്രവാദികളെയും പിടിച്ചുകൊണ്ടുപോയി.

ജയ്ശങ്കർ ഒരു ചർച്ചയിൽ പങ്കെടുത്ത വേദിക്ക് പുറത്ത് ഖാലിസ്ഥാനി തീവ്രവാദികൾ പ്രതിഷേധിക്കുന്നതായി കാണിക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നു. അവർ പതാകകൾ വീശുകയും ഖാലിസ്ഥാനി അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞിട്ടുണ്ട്.മാർച്ച് 4 മുതൽ 9 വരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയാണ് സംഭവം.

നേരത്തെ, ജയശങ്കർ ചെവനിംഗ് ഹൗസിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി വിപുലമായ ചർച്ചകൾ നടത്തി, തന്ത്രപരമായ ഏകോപനം, രാഷ്ട്രീയ സഹകരണം, വ്യാപാര ചർച്ചകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.

വ്യോമഗതാഗത ചരിത്രത്തിലെ അത്ഭുത രക്ഷപ്പെടൽ 43 വർഷങ്ങൾ പിന്നിടുമ്പോൾ

0
സ്പീഡ്ബേഡ് 9 എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു ബോയിങ് 747 ജംബോജെറ്റ് വിമാനമുണ്ടായിരുന്നു ബ്രിട്ടിഷ് എയർവേയ്സിന്. വ്യോമഗതാഗത ചരിത്രത്തിൽ ഒരു വമ്പൻ ദുരന്തത്തിന്റെ പടിവാതിൽക്കൽ എത്തുകയും അതിൽ നിന്ന് പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും...

മലയാളിയുടെ മണവാട്ടിക്ക് രാജ്യാന്തര അംഗീകാരം

0
ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ആദ്യ ഇന്ത്യ നാടന്‍ വാറ്റായ 'മണവാട്ടി'ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിച്ചു. ലോക മദ്യവിപണിയിലെ പ്രധാന ശൃംഖലയായ ബവ്‌റിജ് ട്രേഡ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോംപറ്റീഷന്‍...

എന്‍എച്ച്എസ് ഫണ്ടിംഗ് പ്രതിവര്‍ഷം കൂടുക 3%; അടിസ്ഥാന ഭവന വികസനത്തിന് 39 ബില്യണ്‍ പൗണ്ട്

0
ആരോഗ്യ സേവനത്തിന്റെ ദൈനംദിന നടത്തിപ്പിനായി പ്രതിവര്‍ഷം 29 ബില്യണ്‍ പൗണ്ട് അധികമായി വകയിരുത്തുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. എന്‍എച്ച്എസിലെ ചിലവ് പണപ്പെരുപ്പത്തിന് ആനുപാതികമായി മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ആരോഗ്യ...

പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ

0
ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ  ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി...

കോക്പിറ്റിനുള്ളിലെ സംഭാഷണമടങ്ങിയ മുൻഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; അന്വേഷണത്തിന് യുഎസ്, ബ്രിട്ടിഷ് ഏജൻസികളും

0
അപകടത്തിൽപെട്ട വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക് ബോക്സ് രാത്രി വൈകി തിരച്ചിലിൽ കണ്ടെത്തി. അപകടകാരണത്തെക്കുറിച്ച് സൂചന ലഭിക്കുന്നതിനു നിർണായകമാണ് ഈ കണ്ടെത്തൽ. എന്നാൽ കോക്പിറ്റിനുള്ളിലെ സംഭാഷണത്തിന്റെ റിക്കോർഡ് അടക്കം ശേഖരിച്ചു വയ്ക്കുന്ന മുൻഭാഗത്തെ ബ്ലാക്...