അതിജീവന പോരാട്ടത്തിനിടയിലെ ഫലസ്തീൻ ജീവിതം, കല, സംസ്കാരം എന്നിവയുടെ തുറന്ന കാഴ്ചകളുമായി ഫലസ്തീൻ കലാ പ്രദർശനത്തിന് തുടക്കം.
‘ഓള്‍ ഐസ് ഓണ്‍ ഫലസ്തീൻ’ എന്ന വിഷ്വല്‍ ഇവന്റിന്റെ ഭാഗമായുള്ള പരിപാടിയില്‍ ചലച്ചിത്രമേള, ഫോട്ടോ പ്രദർശനം എന്നിവ ഉണ്ട്.
ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷിയും ചൈതന്യവും എടുത്തുകാണിക്കുന്ന ഡോക്യുമെന്ററികള്‍ മുതല്‍ നിരവധി സിനിമകളും മേളയില്‍ പ്രദർശിപ്പിക്കും. ശുവൈക്കിലെ ‘കാപ്’ ഗാലറി, തിയറ്റർ, സാല്‍മയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി കുവൈത്ത് എന്നിവിടങ്ങളിലായാണ് പ്രദർശനം.
ഞായറാഴ്ച ആരംഭിച്ച സിനിമ പ്രദർശനം ബുധനാഴ്ച സമാപിക്കും. ഗസ്സ ഹബീബ്തി ഫോട്ടോ പ്രദർശനം ‘കാപ്’ ഗാലറിയില്‍ 12 വരെ തുടരും.
ഗസ്സയില്‍നിന്ന് ഫലസ്തീൻകാരനായ റാഷിദ് മഷാരവി പകർത്തിയ കാഴ്ചകളുമായി ‘ഫ്രം ഗ്രൗണ്ട് സീറോ’ എന്ന സിനിമയും മേളയിലുണ്ട്. ലോകത്തിലെ നൂറാമത്തെ ചലച്ചിത്രമേളകളിലേക്കാണ് ഈ ചിത്രം നാമനിർദേശം ചെയ്യപ്പെടുന്നത്.
സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടുന്ന ഗസ്സയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ നിമിഷങ്ങള്‍ പകർത്തിയ 25 ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങള്‍ പ്രദർശനത്തിലുണ്ട്.
ലോകമെമ്ബാടും നടക്കുന്ന പ്രദർശനങ്ങളില്‍ ഈ ചിത്രങ്ങള്‍ ഭാഗമാകും. ഇതില്‍ നിന്നുള്ള വരുമാനം ഗസ്സയിലെ ഫോട്ടോഗ്രാഫർമാരെ പിന്തുണക്കുന്നതിനായി നല്‍കും. പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ഫലസ്തീൻ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന പ്രധാന ആയുധങ്ങളിലൊന്നാണ് കലാ പ്രവർത്തനങ്ങളെന്ന് ഉദ്ഘാടന ശേഷം കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു.