Monday, April 28, 2025
Home Blog Page 6

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് 8കെ റെക്കോഡിങ്; തുടക്ക വില 99,000 രൂപയിലേക്ക്

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കാനൊരുങ്ങുന്ന ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വിഡിയോ റെക്കോഡിങ് റെസലൂഷന്‍ 8കെ ആയി വർധിപ്പിച്ചേക്കുമെന്ന് സൂചന.

ഒരു ചൈനീസ് ലീക്കറാണ് ഈ അവകാശവാദം നടത്തിയിരിക്കുന്നത്. നിലവില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും മികച്ച മോഡലായ ഐഫോണ്‍ 16 പ്രോ സീരിസിന്റെ പരമാവധി റെക്കോഡിങ് റെസലൂഷന്‍ 4കെ ആണ്.

8കെ വിഡിയോ ഷൂട്ട് ചെയ്താല്‍, 4കെ റെക്കോഡിങിനെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന ഫുട്ടേജ് ലഭിക്കുമെങ്കിലും ഇവ സ്റ്റോറേജ് സ്പെയ്സ് കൂടുതൽ ആവശ്യമായി വന്നേക്കാം. ഫയല്‍ സൈസ് കുറയ്ക്കാനുള്ള എന്തെങ്കിലും മാജിക് കൂടെ ആപ്പിള്‍ പുറത്തെടുക്കുമോ എന്നാണ് അറിയേണ്ടത്.

മിക്ക സ്‌ക്രീനുകള്‍ക്കും 8കെ ഫുട്ടേജിന്റെ അധിക റെസലൂഷന്‍ പ്രദര്‍ശിപ്പിക്കാനാവില്ല. പല സാധാരണ കംപ്യൂട്ടറുകളും ഇത് എഡിറ്റ് ചെയ്യാന്‍ ശേഷിയില്ലാതെ പരുങ്ങുകയും ചെയ്യും. എന്നാല്‍, ഈ ശേഷിയുമായി എത്തുന്ന പുതിയ ഐഫോണുകളും മറ്റും അതിന് സജ്ജമായിരിക്കും.

അതേസമയം, ഐഫോണ്‍ 17 പ്രോയ്ക്ക് ഇതുവരെ പരിചിതമായ ഡിസൈന്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. പ്രതീക്ഷിക്കുന്ന മാറ്റം പിന്‍ക്യാമറ ഐലന്റ് ഫോണിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് എത്തിച്ചേക്കുമെന്നതു മാത്രമാണ്. ഡിസൈന്റെ കാര്യത്തില്‍ മറ്റു കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലത്രെ. ഐഫോണ്‍ 17 പ്രോ സീരിസിന് ഡ്യുവൽ കളര്‍ ടോണ്‍ ഉളള പിന്‍ഭാഗമുണ്ടെന്ന് ചില അവകാശവാദങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗുര്‍മന്‍ പറയുന്നു. ക്യാമറ ഇരിക്കുന്ന മേഖലയ്ക്കും താഴേക്കുള്ള അതേ നിറം തന്നെയായിരിക്കും എന്ന് ഗുര്‍മന്‍ പ്രവചിക്കുന്നു. വര്‍ഷാവര്‍ഷം ഐഫോണുകള്‍ക്ക് ചെറിയ മാറ്റങ്ങളാണ് ഇതുവരെ ആപ്പിള്‍ വരുത്തിയിരിക്കുന്നത്. അതു തന്നെ ഐഫോണ്‍ 17ന്റെ കാര്യത്തിലും പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ നികുതി ഭാരം ഐഫോണ്‍ പ്രേമികളുടെ മേലും കെട്ടിവച്ചേക്കും. ഇന്ത്യയില്‍ ഇപ്പോള്‍ 79,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16 തുടക്ക വേരിയന്റിന്റെ വില 99,000 രൂപ ആയേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ കരുതുന്നത്.ഐഫോണ്‍ 16 പ്രോ മാക്‌സിന്റെ തുടക്ക വേരിയന്റിന് 1,97,000 രൂപ വരെ വില വന്നേക്കാം. ഇപ്പോള്‍ 59,900 രൂപ എംആര്‍പി ഇട്ടിരിക്കുന്ന ഐഫോണ്‍ 16ഇ മോഡലിന് 72,200 രൂപ വില പ്രതീക്ഷിക്കുന്നു. 

അങ്ങനെ നല്ല വെള്ളി മലയാളികൾക്ക് ദുഃഖ വെള്ളിയായി…

മൂന്ന് ആണിയില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടന്ന ക്രിസ്തുവിന്‍റെ ഓർമ്മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. ഗാഗുല്‍ത്താ മലയില്‍ നിന്നും കാല്‍വരിക്കുന്നിലേക്ക്  മുള്‍ക്കിരീടം ചൂടി, റോമാ സൈനികരുടെ ആവര്‍ത്തിച്ചുള്ള ചാട്ടവാറടി ഏറ്റ് തന്‍റെ വിശ്വാസികളുടെ പാപ ഭാരമാകുന്ന കുരിശ് ചുമന്ന് സ്വയം മരണത്തിലേക്ക് നടന്ന് പോയ ക്രിസ്തു. അദ്ദേഹമേറ്റ ഓരോ അടിയും സ്വന്തം വിശ്വാസികളെ രക്ഷിക്കാനായിരുന്നു.

അങ്ങനെ, 2000 വര്‍ഷങ്ങൾക്ക് മുമ്പ് ക്രിസ്തു ജീവന്‍ വെടിഞ്ഞ ആ വെള്ളിയാഴ്ച പിന്നീട് Good Friday എന്ന് അറിയപ്പെടാനും തുടങ്ങി. എന്നാൽ യൂറോപ്യന്മാരുടെ നല്ല വെള്ളി, കരയും കടലും കടന്ന് മതപരിവര്‍ത്തനത്തിലൂടെ കേരളത്തിന്‍റെ മണ്ണിലും ചുവട് ഉറപ്പിച്ചപ്പോൾ  ‘നല്ല വെള്ളി’, ‘ദുഃഖ വെള്ളി’ക്ക് വഴിമാറി. ഇതിന് പല കാരണങ്ങളാണ് നിരത്തപ്പെടുന്നത്. പ്രധാനമായും ഇംഗ്ലീഷും മലയാളവും തമ്മിലെ ഭാഷാപരമായ വ്യത്യാസങ്ങൾ തന്നെ. വിശ്വാസികളുടെ രക്ഷയ്ക്ക് വേണ്ടി യേശു വരിച്ച കുരിശു മരണം നന്മയ്ക്ക് വേണ്ടിയാണെന്നും അതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന് വിളിക്കുന്നതെന്നും ഒരു വിഭാഗം കരുതുന്നു. എന്നാല്‍ God’s Friday (ദൈവത്തിന്‍റെ ദിനം) എന്നായിരുന്നു ആദ്യ കാലത്ത് നല്ല വെള്ളിയെ വിളിച്ചിരുന്നത്.  പിന്നീട് ഭാഷാഭേദം സംഭവിച്ച് Good friday ആയതാണെന്ന് ചിലര്‍ വാദിക്കുന്നു. അതേമസമയം Good Friday -യെ യൂറോപ്യന്‍ രാജ്യങ്ങളില്‍ തന്നെ Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെ വിവിധ പേരുകളിലായാണ് അറിയപ്പെടുന്നത്.  ഭൂരിപക്ഷം ക്രൈസ്തവ രാജ്യങ്ങളും Good Friday എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്.

മലയാളിയും ജർമ്മന്‍ ക്രിസ്ത്യനികള്‍ക്കും യേശുവിന്‍റെ ജീവന്‍ നഷ്ടമായ ആ വെള്ളിയാഴ്ച ദുഃഖ വെള്ളിയാണ് (Sorrowful Friday). യേശുവിന്‍റെ പീഢാ സഹനങ്ങള്‍ക്ക് ജർമ്മനി ഏറെ പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് ഇതെന്ന് കരുതുന്നു. ഇന്നും തന്‍റെ വിശ്വാസികളുടെ രക്ഷയ്ക്കായി സ്വന്തം ജീവന്‍ തന്നെ ത്യജിക്കാന്‍ തയ്യാറായ ആ മനുഷ്യപുത്രന്‍റെ ഓർമ്മ പുതുക്കാനായി എല്ലാ വര്‍ഷവും ഈ ദിവസം ക്രിസ്തുമത വിശ്വാസികൾ ആചരിക്കുന്നു

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ, കേരളം ലോകത്തിനു സമ്മാനിച്ച അത്ഭുതം!

കേരളത്തിൻ്റെ മണ്ണില്‍ വിരിഞ്ഞ ഒരു അത്ഭുത ബാലൻ, തിരുവല്ലയില്‍ ജനിച്ച ആദിത്യൻ രാജേഷ് എന്ന കൗമാരക്കാരൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരില്‍ ഒരാളായി ലോകശ്രദ്ധ നേടുകയാണ്.

കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തില്‍, വെറും ഒമ്ബതാം വയസ്സില്‍ സ്വന്തമായി ആൻഡ്രോയിഡ് ആപ്പ് നിർമ്മിച്ച്‌ ഈ കൊച്ചു മിടുക്കൻ ഏവരെയും അമ്ബരപ്പിച്ചു. പിന്നീട്, 13 വയസ്സില്‍ “ട്രിനെറ്റ് സൊല്യൂഷൻസ്” എന്ന സ്വന്തം ഐടി കമ്ബനി സ്ഥാപിച്ചുകൊണ്ട് അവൻ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി.

അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറിയതാണ് ആദിത്യൻ്റെ ജീവിതത്തിലെ വഴിത്തിരിവായത്. അവിടെവെച്ചാണ് സാങ്കേതികവിദ്യയുടെ മാന്ത്രിക ലോകം അവനെ ആകർഷിച്ചത്. അച്ഛൻ പരിചയപ്പെടുത്തിയ ഒരു ടൈപ്പിംഗ് വെബ്സൈറ്റില്‍ നിന്ന് തുടങ്ങിയ താല്‍പര്യം, പിന്നീട് അവൻ്റെ ലോകമായി മാറി.

കൂട്ടുകാരുടെ അഭാവത്തില്‍, ഡിജിറ്റല്‍ ലോകം ആദിത്യനൊരു അഭയസ്ഥാനമായി മാറി. ആ ഏകാന്തതയില്‍ സാങ്കേതികവിദ്യയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. വെറും ആറാം വയസ്സില്‍ തന്നെ HTML, CSS പോലുള്ള അടിസ്ഥാന കോഡിംഗ് ഭാഷകള്‍ ആദിത്യൻ സ്വായത്തമാക്കി. ഒരു വിനോദമായി തുടങ്ങിയത്, പിന്നീട് ആദിത്യൻ്റെ ഭാവിയെ നിർണ്ണയിക്കുന്ന ഒരു അഭിനിവേശമായി വളർന്നു.

യൂട്യൂബില്‍ നിന്ന് പഠിച്ച്‌, ഇന്ന് മറ്റുള്ളവർക്ക് ഗുരു

ആദിത്യൻ ഒരു സാധാരണ ഡെവലപ്പർ മാത്രമല്ല, ഒരു യൂട്യൂബർ കൂടിയാണ്. “എ ക്രേസ്” എന്ന ആദിത്യൻ്റെ യൂട്യൂബ് ചാനല്‍ സാങ്കേതികവിദ്യ, ഗെയിമിംഗ്, ആപ്പ് വികസനം, വെബ് ഡിസൈൻ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. താൻ പഠിക്കുന്ന ഓരോ കാര്യവും ആദിത്യൻ ഈ ചാനലിലൂടെ മറ്റുള്ളവരുമായി പങ്കുവെക്കുന്നു. താമസിയാതെ ആൻഡ്രോയിഡ് ആപ്പ് വികസനത്തെക്കുറിച്ച്‌ ഒരു ഓണ്‍ലൈൻ കോഴ്സ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൊച്ചു പ്രതിഭ. വീഡിയോ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിച്ചുകൊണ്ട് ആദിത്യൻ്റെ ഇളയ സഹോദരിയും ഈ സംരംഭത്തില്‍ പിന്തുണ നല്‍കുന്നു.

സ്കൂള്‍ ചങ്ങാതിമാർ ബിസിനസ് പങ്കാളികള്‍

ഇന്ന്, ആദിത്യൻ തൻ്റെ മൂന്ന് അടുത്ത സ്കൂള്‍ സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ട്രിനെറ്റ് സൊല്യൂഷൻസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ അവർ 12-ല്‍ അധികം ക്ലയന്റുകള്‍ക്കായി ആകർഷകമായ വെബ്സൈറ്റുകളും ഉപയോഗപ്രദമായ ആപ്പുകളും നിർമ്മിച്ചു കഴിഞ്ഞു. അവരുടെ കമ്ബനി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ട്രിനെറ്റ് സൊല്യൂഷൻസിനെ ഒരു ആഗോള ബ്രാൻഡായി വളർത്താനും iOS ആപ്പ് വികസന രംഗത്തേക്ക് ചുവടുവെക്കാനും ആദിത്യൻ സ്വപ്നം കാണുന്നു. സ്വന്തം സ്കൂളിലെ അധ്യാപകർക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനായി ഒരു ക്ലാസ് മാനേജ്‌മെൻ്റ് ആപ്പും ആദിത്യൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സഹപാഠികളെ അവരുടെ സാങ്കേതികപരമായ സംശയങ്ങള്‍ ദൂരീകരിക്കാനും പ്രോജക്റ്റുകളില്‍ സഹായിക്കാനും ആദിത്യൻ എപ്പോഴും മുന്നിലാണ്.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം, അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. 19, 20, തീയതികളിളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കുടിയേറ്റ രേഖകൾ ഇനി എപ്പോഴും കൈയിൽ കരുതണം

യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളുടെ കൈവശം കുടിയേറ്റ രേഖകൾ എപ്പോഴുമുണ്ടാകണമെന്ന
പുതിയ ചട്ടം നിലവിൽ വന്നു. യുഎസിൽ എത്തിയതും രാജ്യത്തു തങ്ങുന്നതും നിയമപരമായാണെന്നു തെളിയിക്കുന്ന രേഖകളാണ് എപ്പോഴും കയ്യിൽ വെയ്ക്കേണ്ടത്. പ്രൊട്ടക്ടിങ് ദി അമേരിക്കൻ പീപ്പിൾ എഗെൻസ്റ്റ് ഇൻവേഷൻ എന്ന പേരിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായ ചട്ടങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിലായത്. അതിൽ പ്രകാരം എച്ച് 1ബി വീസ, സ്റ്റുഡന്റ് വീസ തുടങ്ങിയ രേഖകൾ കയ്യിൽ എപ്പോഴും കരുതണം. യുഎസിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാർ 30 ദിവസത്തിനുള്ളിൽ സർക്കാർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യാത്ത കുടിയേറ്റക്കാർക്ക് പിഴയും തടവും ഉൾപ്പെടെ ശിക്ഷകളാണു നിർദേശിച്ചിരിക്കുന്നത്. നാടുകടത്തൽ ഉത്തരവു കയ്യിൽ കിട്ടിക്കഴിഞ്ഞും യുഎസിൽ തങ്ങിയാൽ ദിവസം 998 ഡോളർ എന്ന നിരക്കിൽ പിഴയടയ്ക്കേണ്ടതായും വരും. റജിസ്റ്റർ ചെയ്യാത്തവർക്ക് 6 മാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.

ഇന്ത്യയിൽ 29 ലക്ഷം പരസ്യ അക്കൗണ്ടുകൾ റദ്ദാക്കി ഗൂഗിൾ; നീക്കം ചെയ്‌തത് 24.74 കോടി പരസ്യങ്ങൾ

2024 ൽ ഇന്ത്യയിൽ 29 ലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയതായും, 24.74 കോടി പരസ്യങ്ങൾ നീക്കം ചെയ്‌തതായും ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ.

തങ്ങളുടെ പരസ്യ നയങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക പരസ്യ സുരക്ഷാ റിപ്പോർട്ടില്‍ ഗൂഗിള്‍ അറിയിച്ചു.

ആഗോളതലത്തില്‍ 3.92 കോടിയിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകള്‍ ഗൂഗിള്‍ റദ്ദാക്കുകയും, 510 കോടി പരസ്യങ്ങള്‍ നീക്കം ചെയ്യുകയും, 910 കോടിയിലധികം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടില്‍ പറയുന്നു.

തട്ടിപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനായി തെറ്റിദ്ധാരണാജനകമായ നയം പുതുക്കിയത് പോലുള്ള പ്രതിരോധ നടപടികള്‍ വികസിപ്പിക്കാൻ 100 ലധികം വിദഗ്ധരുടെ ടീം പ്രവർത്തിച്ചതായി ഗൂഗിള്‍ അറിയിച്ചു. ഇതിന്റെ ഫലമായി 7 ലക്ഷത്തിലധികം തെറ്റായ പരസ്യദാതാക്കളുടെ അക്കൗണ്ടുകള്‍ സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്.

യൂറോപ്പിൽ നിന്നുള്ളവർക്ക് യുകെ യാത്രയ്ക്ക് പുതിയ ഭക്ഷണ നിയമം

കുളമ്പുരോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിലേക്ക് ഇറച്ചിയും പാലുൽപന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു. യൂറോപ്യൻ യൂണിയൻ , യൂറോപ്യൻ സ്വതന്ത്ര വ്യാപാര മേഖല രാജ്യങ്ങളിൽ (സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ്, ലിച്ചെൻസ്റ്റീൻ) നിന്ന് ബ്രിട്ടനിലേക്ക് പോകുന്നവർക്ക് കന്നുകാലികൾ, ചെമ്മരിയാടുകൾ, പന്നി, ആട് എന്നിവയിൽ നിന്നുള്ള മാംസം, പാൽ അല്ലെങ്കിൽ പാലുൽപന്നങ്ങൾ എന്നിവ വ്യക്തിഗത ആവശ്യത്തിന് പോലും കൊണ്ടുപോകാൻ കഴിയില്ലെന്ന് ബ്രിട്ടിഷ് സർക്കാർ അറിയിച്ചു. ഏപ്രിൽ 12 മുതലാണ് ഈ താൽക്കാലിക നിയന്ത്രണം നിലവിൽ വന്നത്.

പന്നിയിറച്ചി, ഗോമാംസം, ആട്ടിറച്ചി, പാൽ, ഡയറി ഉൽപന്നങ്ങൾ എന്നിവ യാത്രാക്കാർ വ്യക്തിഗത ആവശ്യത്തിനായി കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു. സാൻഡ്വിച്ചുകൾ, ചീസുകൾ, ക്യൂർഡ് മാംസങ്ങൾ, അസംസ്കൃത മാംസങ്ങൾ എന്നിവ പാക്ക് ചെയ്തതോ അല്ലാത്തതോ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിയതോ ആകട്ടെ ഇവയ്ക്കും നിരോധനം ബാധകമാണ്.

നിയമം ലംഘിച്ച് ഈ വസ്തുക്കളുമായി ആരെങ്കിലും പിടിയിലായാൽ അവ അതിർത്തിയിൽ വെച്ച് തന്നെ നശിപ്പിക്കും. ഗുരുതരമായ കേസുകളിൽ 5,000 പൗണ്ട് വരെ പിഴ ചുമത്താനും സാധ്യതയുണ്ട്. ഈ നിയന്ത്രണങ്ങൾ ബ്രിട്ടനിലേക്ക്  വരുന്ന യാത്രക്കാർക്ക് മാത്രമേ ബാധകമാകൂ. വടക്കൻ അയർലൻഡ്, ജേഴ്സി, ഗുർൺസി, ഐൽ ഓഫ് മാൻ എന്നിവിടങ്ങളിൽ ഈ നിയമം ബാധകമല്ല.

വിജയക്കുതിപ്പിൽ സിയ പിസ്സ

യുകെയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസ്സ ബ്രാൻഡുകളിൽ ഒന്നായ സിയ പിസ്സ അവരുടെ ഏറ്റവും പുതിയ പബ് ആൻ്റഡ് റസ്റ്റ്റൻ്റിൻ്റെ പ്രവർത്തനം ട്രോബ്രിഡ്ജിലെ സെമി ങ്ങ്ടണിൽ ആരംഭിച്ചു.ഹെറിറ്റേജ് റസ്റ്ററൻ്റ് ആയ ദി ലാംബ് ഓൺ ദ സ്ട്രാൻസിലാണ് സിയ പബ് & ഇറ്റാലിയൻ റസ്റ്ററൻ്റ് ആരംഭിച്ചിരിക്കുന്നത്. തനത് ഇറ്റാലിയൻ പിസ്സയോടൊപ്പം മറ്റ് വിഭവങ്ങളും എല്ലാത്തരം ഡ്രിങ്കുകളും ഇവിടെ ലഭ്യമാണ്.

2011 മുതൽ ഇംഗ്ലണ്ടിൽ പ്രവർത്തിച്ചു വരുന്ന സിയ പിസ്സ ഒരു ട്രഡിഷണൽ ഇറ്റാലിയൻ പിസ്സ ബ്രാൻഡ് ആണ് മലയാളി സംരംഭകരായ അലീന നിധിൻ ബ്രാൻഡിനെ ഏറ്റെടുക്കുകയും എക്സ്പാൻഡ് ചെയ്യുകയുമാണ് ഉണ്ടായത് . വെസ്റ്റ്ബറി, സാലിസ്ബറി എന്നീ ബ്രാഞ്ചുകൾക്ക് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ സെമിങ്ടണിൽ മൂന്നാമത് ബ്രാഞ്ച് തുടങ്ങാൻ സിയ പിസ്സ ക്ക് കഴിഞ്ഞു.

രണ്ട് നൂറ്റാണ്ടിൻ്റെ പഴക്കമുള്ള പൈതൃക കെട്ടിടമാണ് ദ ലാംബ് ഓൺ ദ സ്ട്രാൻഡ് . ഒരേ സമയം നൂറിലധികം കസ്റ്റമറെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ റസ്റ്ററൻ്റിൽ വിശാലമായ ഔട്ട്ഡോർ ഗാർഡനും പാർക്കിങ്ങും ലഭ്യമാണ്.
വിനോദ സഞ്ചാരത്തിന് പേര് കേട്ട ബാത്തിൽ നിന്നും അധിക ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഈ റസ്റ്ററൻ്റ് അത് കൊണ്ട് തന്നെ ഏത് സമയത്തും സജീവമാണ്.


സിയ പിസ്സ പിസ്സ ഉൾപ്പെടെയുള്ള ഇറ്റാലിയൻ വിഭവങ്ങൾ അതിൻ്റെ തനത് രുചിയിൽ വിളമ്പാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ഇറ്റലിയിൽ നിന്നുള്ള ഒരു ഷെഫ് കൺസൾട്ടൻ്റ് എപ്പോഴും രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകാതെയിരിക്കാൻ ശ്രദ്ധാലുവായി ടീം സിയ പിസ്സയുടെ കൂടെയുണ്ട്. യുകെയിൽ ബിസ്സിനസ്സ് ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് ഇൻവെസ്റ്റ്മെൻ്റ് അവസരവും Zia Pizza വാഗ്ദാനം ചെയ്യുന്നു.

‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍ ആദ്യഘട്ടം ഏപ്രില്‍ 25 വരെ

‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി ഒരുക്കുന്ന പ്രസംഗ മത്സരം മൂന്നാം സീസണ്‍ ആദ്യഘട്ടം ഏപ്രില്‍ 25 വരെ. ഒന്നാം സീസണില്‍ 428 പേരും, രണ്ടാം സീസണില്‍ 1467 പേരും പങ്കെടുത്ത മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ വിജയികള്‍ക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. ആദ്യഘട്ട മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ജൂനിയര്‍ – സീനിയര്‍ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് – മലയാളം വിഭാഗത്തിൽ നിന്നുമായി നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം. സെക്കന്‍ഡ് റൗണ്ട് മത്സരത്തില്‍ നിന്നും വിജയികളാകുന്ന 15 വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും. കൃത്യമായ പരിശീലനം നല്‍കിക്കൊണ്ട് പ്രസംഗ മത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓര്‍മ്മയ്ക്ക് അവകാശപ്പെടാവുന്നതാണ്. വിജയികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളര്‍ഷിപ്പും ഓര്‍മ്മയുടെ സംഘാടകര്‍ ഇന്ത്യയിലെ പ്രശസ്തമായ വേദിക് സിവില്‍ സര്‍വ്വീസ് ട്രൈനിങ് അക്കാദമി വഴി ഒരുക്കി നല്‍കുന്നു. രജിസ്റ്റര്‍ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച് ഏഴാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെയുള്ളവര്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും, പതിനൊന്നാം ക്ലാസ്സു മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെയുള്ളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാം. 2025 ഓഗസ്റ്റ് 8,9 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ നടക്കും.

ലോക സമാധാനം(World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റല്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ, ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ മത്സരാര്‍ത്ഥി പേര് കൃത്യമായി പറയണം.ഫൈനല്‍ റൗണ്ടിന് മുന്നോടിയായി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നല്‍കുന്നതാണ്. മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ഫോമിനും, കൂടുതല്‍ വിവരങ്ങള്‍ക്കും www.ormaspeech.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജനറല്‍ പര്‍പ്പസ് മീഡിയാ ഇൻ്റർഫേസ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാൻഡേർഡുമായി ചൈന.

എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധങ്ങളായ കണക്ടിവിറ്റി പോര്‍ട്ടുകള്‍ ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ കാണാം. എന്നാല്‍ ഈ സ്റ്റാൻഡേർഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും. ജനറല്‍ പര്‍പ്പസ് മീഡിയാ ഇൻ്റർഫേസ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാന്റേഡുമായി എത്തിയിരിക്കുകയാണ് 50 ചൈനീസ് ടെക്ക് കമ്പനികളുടെ കൂട്ടായ്മയായ ഷെന്‍ഷെന്‍ 8കെ അള്‍ട്രാ എച്ച്ഡി ഇന്‍ഡസ്ട്രി അലയന്‍സ്. വീഡിയോ, ഓഡിയോ, ഡാറ്റ, പവര്‍ എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ജിപിഎംഐ അവതരിപ്പിക്കപ്പെടുന്നത്. ടൈപ്പ് സി, ടൈപ്പ് ബി എന്നീ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ജിപിഎംഐക്ക് ഉള്ളത്. ഇന്ന് നമ്മള്‍ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി സംവിധാനങ്ങളെ ആകെ പൊളിച്ചെടുക്കുന്ന കണ്ടുപിടിത്തമാണ് ജി പി എം ഐ.


ഓഡിയോ, വീഡിയോ എന്നിവ കൈമാറ്റം ചെയ്യുന്നതിനാണ് എച്ച്ഡിഎംഐ കേബിളുകള്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന റെസലൂഷനിലുള്ള ഡിസ്‌പ്ലേകളിലേക്ക് വേണ്ടിയാണ് ഡിസ്‌പ്ലേ പോര്‍ട്ട് ഉപയോഗപ്പെടുത്തുന്നത്. എച്ച്ഡിഎംഐ 2.2 ല്‍ സെക്കന്റില്‍ 96 ജിബി ബാന്‍ഡ് വിഡ്ത് ലഭിക്കും. ഡിസ്‌പ്ലേ പോര്‍ട്ടിലാകട്ടെ 80 ജിബിപിഎസ് ആണ് ബാന്‍ഡ് വിട്ത്. ഈ രണ്ട് കണക്ടിവിറ്റിയിലൂടെയും ഉപകരണം പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം എത്തിക്കാനാവില്ല. ചാര്‍ജിങിനായി പ്രത്യേകം ചാര്‍ജ് കേബിള്‍ ഉപയോഗിക്കണം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് തണ്ടര്‍ബോള്‍ട്ട് കണക്ടിവിറ്റി. ഏറ്റവും പുതിയ തണ്ടര്‍ ബോള്‍ട്ട് 5 ല്‍ 120 ജിബിപിഎസ് ബാന്‍ഡ് വിഡ്തും 240 വാട്ട്‌സ് ഊര്‍ജക്കൈമാറ്റവും സാധ്യമാണ്.

പുതിയതായി അവതരിപ്പിക്കപ്പെട്ട ജിപിഎംഐ മുകളില്‍ പറഞ്ഞ കണക്ടിവിറ്റി സ്റ്റാന്റേര്‍ഡുകളുടെ പരിമിതികളെ മറികടക്കുന്നു. ജിപിഎംഐ ടൈപ്പ് സി പതിപ്പ് യുഎസ്ബി സി പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാനാവും. 96 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ജിപിഎംഐ ടൈപ്പ് സി 240 വാട്ട്‌സ് ഊര്‍ജക്കൈമാറ്റം സാധ്യമാക്കും. ടൈപ്പ് ബി ആകട്ടെ കൂടുതല്‍ ശക്തിയേറിയതാണ്. ഇതില്‍ ഡാറ്റാ കൈമാറ്റത്തിനായി 192 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് ലഭിക്കുന്നതിനൊപ്പം 480 വാട്ട്‌സ് ഊര്‍ജക്കൈമാറ്റം സാധ്യമാക്കും. തണ്ടര്‍ബോള്‍ട്ട് 5 നേക്കാള്‍ കൂടുതലാണിത്. അതായത് ജിപിഎംഐ കേബിള്‍ ഉപയോഗിച്ച് തടസമില്ലാതെ 8കെ വീഡിയോകള്‍ സ്ട്രീം ചെയ്യാനും ഒപ്പം ലാപ്‌ടോപ്പുകളും ടിവികളും ഉള്‍പ്പടെ വലിയ ഉപകരണങ്ങള്‍ക്ക് ചാര്‍ജ് നല്‍കാനും സാധിക്കും.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന്

0
കത്തോലിക്കാ സഭയുടെ 267ആമത്തെ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് മെയ് ഏഴിന് തുടങ്ങും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. പേപ്പൽ കോൺക്ലേവിന്‍റെ ഒരുക്കങ്ങൾക്കായി സിസ്റ്റീൻ ചാപ്പൽ താത്കാലികമായി അടച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ...

ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു; ഫ്രാൻസുമായി 63,000 കോടിയുടെ കാരാറില്‍ ഒപ്പിട്ടു

0
റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു. 26 റഫാല്‍ മറൈൻ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് കരാർ. 63,000 കോടിയിലധികം രൂപയുടെ കരാറാണ് ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാല്‍-എം...

സ്റ്റാർ നൈറ്റ് 2025 മേയ് 3ന് ലെസ്റ്ററിൽ

0
യുകെയിലെ ലെസ്റ്ററിനെ ആവേശത്തിലാഴ്ത്താൻ സ്റ്റാർ നൈറ്റ് 2025 മേയ് 3ന്. റേഡിയോ ലെമൺ ലൈവ് യുകെയും സ്റ്റുഡിയോ മൂൺ എന്റർടെയിൻമെന്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലെസ്റ്ററിലെ വേദിയിൽ മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ...

WCL 2025;  ഇന്ത്യയെ യുവരാജ് നയിക്കും

0
ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍  താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്  (WCL) ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ജൂലൈ 18 നു ആരംഭിക്കും.  മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്...

ഇന്ത്യൻ മുന്നേറ്റത്തിന് തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

0
ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍...